അല്‍-ഗോറിനെതിരെ രണ്ട് സ്ത്രീകള്‍ കൂടി

ന്യൂയോര്‍ക്ക്| WEBDUNIA| Last Modified വ്യാഴം, 22 ജൂലൈ 2010 (19:37 IST)
യുഎസ് മുന്‍ വൈസ് പ്രസിഡന്റ് അല്‍-ഗോറിനെതിരെ ലൈംഗിക ആരോപണവുമായി രണ്ട് സ്ത്രീകള്‍ കൂടി രംഗത്ത്. ഒരു മാസം മുമ്പായിരുന്നു ഗോറിനെതിരെ ആദ്യ ആരോപണവുമായി പോര്‍ട്ട്‌ലാന്‍ഡില്‍ നിന്നുള്ള ഒരു മസാജ് തെറാപ്പിസ്റ്റ് രംഗത്ത് വന്നത്.

പുതിയതായി റിപ്പോര്‍ട്ട് ചെയ്തതില്‍ ആദ്യ സംഭവം നടന്നത് 2007 ല്‍ ഹോളിവുഡില്‍ ഓസ്കര്‍ അവാര്‍ഡ് ചടങ്ങിനെത്തിയപ്പോഴും രണ്ടാമത്തേത് ടോക്യോയിലെ ഒരു ഹോട്ടലിലുമാണ്.

ഓസ്കറിനെത്ത്തിയ ഗോര്‍ ബെവര്‍ലി ഹില്‍‌സ് ഹോട്ടലില്‍ ആണ് താമസിച്ചത്. മറ്റാരുമില്ലാത്ത സമയത്ത്, ഗോര്‍ മസാജ് തെറാപ്പിസ്റ്റിന് മുന്നില്‍ ഉടുത്തിരുന്ന ടവല്‍ അഴിച്ച് നഗ്നത പ്രദര്‍ശിപ്പിച്ചു എന്നാണ് ‘ദ ഇന്‍‌ക്വയറര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതേ രംഗങ്ങളാണ് ടോക്യോയിലെ ഹോട്ടല്‍ മുറിയില്‍ നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരുമാസം മുമ്പ് മോളി ഹജേര്‍റ്റി എന്ന മസാജ് തെറാപ്പിസ്റ്റാണ് ഗൊറിനെതിരെ ആദ്യം ആരോപണം ഉന്നയിച്ചത്. ഹോട്ടല്‍ മുറിയില്‍ വച്ച് ഗോര്‍ അടിവയറിനു താഴേക്ക് തടവാന്‍ ആവശ്യപ്പെട്ടു എന്നും തന്റെ കൈ ബലമായി പിടിച്ച് അങ്ങോട്ട് നയിച്ചുവെന്നുമായിരുന്നു ഹജേര്‍റ്റിയുടെ ആരോപണം. ഇതെ കുറിച്ച് പോര്‍ട്ട് ലാന്‍ഡ് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് നോബല്‍ സമ്മാന ജേതാവായ അല്‍-ഗോറിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റിരിക്കുകയാണ്. ജൂണില്‍, അല്‍-ഗോറും ഭാര്യ ടിപ്പറും 40 വര്‍ഷം നീണ്ട ദാമ്പത്യബന്ധം അവസാനിപ്പിച്ച് വേര്‍പിരിയുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :