അടച്ചിട്ട മുറിയില്‍ പെണ്‍‌മക്കളെ 40 വര്‍ഷം പീഡിപ്പിച്ചു!

വിയന്ന| WEBDUNIA|
മാനസിക വൈകല്യമുള്ള രണ്ട് പെണ്‍‌മക്കളെ അടച്ചിട്ട മുറിയില്‍ 40 വര്‍ഷം ലൈംഗികമായി പീഡിപ്പിച്ച 85കാരനായ പിതാവിനെ അറസ്റ്റ് ചെയ്തു. ഓസ്ട്രിയന്‍ പട്ടണമായ ബ്രൗനാവുവിന് സമീപമുള്ള ഗ്രാമത്തിലാണ് സംഭവം. തടവില്‍ നിന്ന് രക്ഷപ്പെട്ട് പെണ്‍‌മക്കള്‍ പുറം‌ലോകത്തെത്തിയപ്പോഴാണ് നടുക്കുന്ന ഈ സംഭവം പുറം‌ലോകം അറിഞ്ഞത്.

പെണ്‍‌മക്കള്‍ക്ക് ഇപ്പോള്‍ 53ഉം 45ഉം വയസുണ്ട്. ഇവര്‍ക്ക് പന്ത്രണ്ടും നാലും വയസ്സുള്ളപ്പോള്‍ മുതല്‍ പിതാവ് മുറിയില്‍ അടച്ചിട്ട് പീഡിപ്പിക്കുകയായിരുന്നു. ഒരു ചെറിയ അടുക്കളയിലായിരുന്നു ഇവരെ തടവില്‍ പാര്‍പ്പിച്ചിരുന്നത്. ഒരു ചെറിയ തടി ബെഞ്ച് മാത്രമായിരുന്നു ഇവര്‍ക്ക് ഈ നാല്‍പ്പത് വര്‍ഷവും കിടക്കാന്‍ നല്‍കിയിരുന്നത്.

പുറം‌ലോകം കാണാതെ കടുത്ത പീഡനങ്ങള്‍ക്ക് ഇരയായതോടെയാണ് ഇവര്‍ക്ക് മാനസിക വൈകല്യമുണ്ടായതെന്നാണ് കരുതുന്നത്. ലൈംഗികമായി പീഡിപ്പിക്കുമെങ്കിലും ഇവര്‍ക്ക് പിതാവ് മാത്രമായിരുന്നു ആശ്രയം. അതുകൊണ്ടുതന്നെ വീടിന് പുറത്തുകടക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇവരുടെ മാതാവ് മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മരിച്ചത്. അവരും നിരന്തരം ശാരീരിക പീഡനങ്ങള്‍ക്ക് വിധേയയായിരുന്നു.

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പിതാവ് പെണ്‍‌മക്കളെ തന്‍റെ ഇംഗിതത്തിന് ഉപയോഗിച്ചിരുന്നത്. വീട്ടില്‍ നടക്കുന്ന ക്രൂരതകള്‍ അടുത്തിടെ വരെ മറ്റാരും അറിഞ്ഞിരുന്നില്ല. അടുത്തിടെ തങ്ങളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ ശക്തിയായി തള്ളി നിലത്തിട്ടശേഷം പെണ്‍‌മക്കള്‍ വീടിന് പുറത്തെത്തുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ പിതാവിന് ഗുരുതരമായി പരുക്കേറ്റു. ആശുപത്രിയില്‍ ഇന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ജയിലേക്ക് മാറ്റുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :