യമനിലെ അഭയാര്‍ഥി ക്യാമ്പിന് നേരെ ഉണ്ടായ വ്യോമാക്രമണം: യുഎന്‍ ഇടപെടുന്നു

  അഭയാര്‍ഥി ക്യാമ്പിനുനേരെ വ്യോമാക്രമണം , യമന്‍ , സൌദി അറേബ്യ
സനാ| jibin| Last Modified ബുധന്‍, 1 ഏപ്രില്‍ 2015 (09:20 IST)
ആഭ്യന്തര കലാപം രൂക്ഷമായ യമനിലെ അഭയാര്‍ഥി ക്യാമ്പിന് നേരെ ഉണ്ടായ വ്യോമാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെടുകയും 200ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത് സംഭവം രാജ്യാന്തര നിയമപ്രകാരം കുറ്റകൃത്യമാണെന്ന് ഐക്യരാഷ്ട്രസഭ. വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ഹജ്ജയിലെ അല്‍ മസ് റാക് ക്യാമ്പിനുനേരെയാണ് ആക്രമണമുണ്ടായത്. അതേസമയം അഭയാര്‍ഥി ക്യാമ്പിനുനേരെ വ്യോമാക്രമണം നടത്തിയത് ഹൂതികള്‍ ആണെന്ന് യമന്‍ വിദേശകാര്യ മന്ത്രി രിയാദ് യാസിന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസവും സൗദി അറേബ്യയുടെ നേതൃത്വത്തില്‍ നടന്ന വ്യോമാക്രമണത്തില്‍ നൂറ് കണക്കിന് വിമതര്‍ കൊല്ലപ്പെട്ടിരുന്നു.
ശക്തമായ വെടിവെപ്പും ബോംബ് ആക്രമണവുമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. അഭയാര്‍ഥി ക്യാമ്പിനുനേരെ വ്യോമാക്രമണമാണ് നടന്നതെന്ന് ഡോക്ടേഴ്സ് വിതൗട്ട് ബോര്‍ഡേഴ്സ് എന്ന സന്നദ്ധസംഘടന വ്യക്തമാക്കി. യെമന്‍ പൂര്‍ണമായും നിയന്ത്രണ വിധേയമാകും വരെ വിമത പോരാളികളായ ഹൂതികള്‍ക്കെതിരെ അറബ് ദശരാഷ്ട്ര സഖ്യം ആക്രമണം തുടരുമെന്ന് സൌദി വിദേശകാര്യമന്ത്രി സൌദ് അല്‍ഫൈസല്‍ അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :