ബലാത്സംഗ വീരന്‍ 'വാസ്‌ലിന്‍ മാനെ' ഇറാന്‍ തൂക്കിലേറ്റി; ആമിന്‍ ലൈംഗികമായി ഉപയോഗിച്ചത് പന്ത്രണ്ടോളം സ്‌ത്രീകളെ

യുവാവ് കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ്‌ പിടിയിലായത്

വാസ്‌ലിന്‍ മാന്‍ , ആമിന്‍ ഡി , ലൈംഗികമായി പീഡിപ്പിക്കുക , ബലാത്സംഗം
ടെഹ്റാന്‍| jibin| Last Modified തിങ്കള്‍, 6 ജൂണ്‍ 2016 (10:39 IST)
വീടുകളില്‍ അതിക്രമിച്ചുകയറി പന്ത്രണ്ടോളം സ്‌ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്ത ഇരുപത്തിയൊന്നുകാരനെ ഇറാന്‍ വധശിക്ഷയ്‌ക്ക് വിധേയനാക്കി. ഇറാന്റെ ചരിത്ര പ്രസിദ്ധ നഗരങ്ങളില്‍ ഒന്നായ ഷിരാസിലാണ് സ്‌ത്രീകളുടെ പേടിസ്വപ്‌നമായ ആമിന്‍ ഡി എന്ന യുവാവിനെ തൂക്കിലേറ്റിയത്.

ബലാത്സംഗം, വീടുകളില്‍ അതിക്രമിച്ചു കയറല്‍. നഗരത്തില്‍ ഭീതി വളര്‍ത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ആമിന്‍ ഡിയെ വധശിക്ഷയ്‌ക്ക് വിധേയനാക്കിയത്. സ്‌ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്തിയ യുവാവ് കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ്‌ പിടിയിലായത്. ഇരയെത്തേടിയുള്ള അന്വേഷണത്തില്‍ ഒരു വീട്ടിലെ സിസിടിവി ക്യാമറയില്‍ ഇയാള്‍ പെടുകയും തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ അറസ്‌റ്റിലാകുകയുമായിരുന്നു.

വാസെലിന്‍ മാന്‍ എന്ന ഓമനപ്പേരിലായിരുന്നു ഇറാന്‍ മാധ്യമങ്ങളില്‍ അമിന്‍ അറിയപ്പെട്ടിരുന്നത്. ശരീരമാസകലം ഗ്രീസ് പുരട്ടിയാണ് അമിന്‍ സ്ത്രീകളെ തേടി വീടുകളില്‍ എത്തുകയും ക്രൂരമായി ബലാത്സംഗം ചെയ്യുന്നതുമാണ് ഇയാളുടെ രീതി.
പിടികൂടാന്‍ ശ്രമിച്ചാല്‍ എളുപ്പം ഓടി രക്ഷപെടുന്നതിന് വേണ്ടിയാണ് ശരീരത്തില്‍ ഗ്രീസ് പുരട്ടിയിരുന്നത്. ഇയാളുടെ പീഡനം വര്‍ദ്ധിച്ചുവന്നതോടെ നഗരത്തിലെയും ഗ്രാമത്തിലെയും സ്‌ത്രീകള്‍ കുറെക്കാലമായി ഭീതിയിലായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :