പുടിന്‍ നെറികേട് കാട്ടി: രണ്ടു വലിയ റഷ്യന്‍ എണ്ണ കമ്പനികള്‍ക്ക് കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്ക

കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം.

USA,Ukraine-russia war, US weapons, Donald trump, Putin- Trump,അമേരിക്ക, ഉക്രെയ്ൻ- റഷ്യ, ഡൊണാൾഡ് ട്രംപ്, ട്രംപ്- പുടിൻ
Trump- Putin
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 23 ഒക്‌ടോബര്‍ 2025 (08:59 IST)
രണ്ടു വലിയ റഷ്യന്‍ എണ്ണ കമ്പനികള്‍ക്ക് കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം. ചര്‍ച്ചകളില്‍ റഷ്യന്‍ പ്രസിഡന്റ് നെറികേട് കാണിച്ചു എന്ന് ആരോപിച്ചാണ് ഈ നടപടിയെന്ന് യുഎസ് ട്രഷറി സെക്രട്ടറി പറഞ്ഞു. നേരത്തെ നടത്താനിരുന്ന ട്രംപ്- പുടിന്‍ ഉച്ചകോടിയില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് പിന്മാറിയിരുന്നു.

ഫലിക്കാത്ത കാര്യത്തിനായി ചര്‍ച്ച നടത്തി സമയം കളയാന്‍ ഇല്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. ഇതിന് പിന്നാലെയാണ് റഷ്യയുടെ എണ്ണ കമ്പനികള്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തുന്നത്. യുക്രൈന്‍- റഷ്യ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പുരോഗതിയില്ലെന്ന് വൈറ്റ് ഹൗസ് നേരത്തെ നിരാശ പ്രകടിപ്പിച്ചിരുന്നു.

ഈ നടപടി റഷ്യതിരെ തങ്ങള്‍ നടത്തുന്ന ഏറ്റവും വലിയ ഉപരോധങ്ങളില്‍ ഒന്നാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി പറഞ്ഞു. യുക്രൈന്‍ യുദ്ധത്തില്‍ റഷ്യക്ക് സാമ്പത്തിക സഹായം നല്‍കുന്ന ഏറ്റവും വലിയ എണ്ണ കമ്പനികള്‍ക്കാണ് തങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതെന്നും സെക്രട്ടറി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :