‘ഐഎസ് തീവ്രവാദികളുടെ ഭീഷണി മനസിലാക്കാന്‍ അമേരിക്ക വൈകി‘

വാഷിംഗ്ടണ്‍| Last Modified തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2014 (11:27 IST)
ഐഎസ് തീവ്രവാദികളുടെ ഭീഷണി മനസിലാക്കാന്‍ വൈകിയെന്ന് പ്രസിഡന്റ് ബരാക് ഒബാമ. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ വളര്‍ച്ച വിലയിരുത്തുന്നതില്‍ പരാജയപ്പെട്ടു. അവര്‍ പ്രതീക്ഷതിലും കരുത്തരാണ്. ഇറാഖിലെ അല്‍ ക്വയ്ദ തീവ്രവാദികളെ തകര്‍ക്കാന്‍ യുഎസ് സേനയ്ക്ക് കഴിഞ്ഞു. അവരില്‍ അവശേഷിച്ചവരാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഉണ്ടാക്കിയത്. ആഭ്യന്തരയുദ്ധം രൂക്ഷമായ ഭീകരര്‍ക്ക് സുരക്ഷിത താവളമായെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

എന്നാല്‍ സിറിയയിലെ ഇസ്ലാമിക തീവ്രവാദികളുടെ വളര്‍ച്ച മനസ്സിലാക്കാന്‍ സാവകാശം വേണ്ടിവന്നു. ഇവരുടെ വളര്‍ച്ച മനസിലാക്കാന്‍ ഇറാഖി സേനയും പരാജയപ്പെട്ടു. സിറിയയിലെ പ്രശ്‌നം മനസിലാക്കാന്‍ ഇന്റലിജന്‍സ് സംവിധാനത്തിന്റെ വീഴ്ച അവര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഒബാമ ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം തീവ്രവാദികള്‍ക്ക് ഫണ്ട് നല്‍കുന്ന എണ്ണ ശുദ്ധീകരണശാലകള്‍ക്കു നേരെ ഇന്നലെ യുഎസ് നേതൃത്വത്തിലുള്ള സേന ആക്രമണം നടത്തിയിരുന്നു. ഐഎസിനെതിരായ യുദ്ധത്തില്‍ കരസേനയെ അയക്കില്ലെന്നും ഒബാമ പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :