അമ്മയുടെ ഡ്രൈവിംഗ് പഠനം; പൊലിഞ്ഞത് മൂന്ന് വയസുകാരന്റെ ജീവന്‍

ലണ്ടന്, കാര്‍, മരണം, കോടതി londen, car, death, court
ലണ്ടന്| Sajith| Last Modified വ്യാഴം, 18 ഫെബ്രുവരി 2016 (16:13 IST)
ബ്രേക്കിന് പകരം കാല്‍ അമര്‍ത്തിയത് ആക്സിലേറ്ററില്‍, അമ്മയുടെ ഡ്രൈവിംഗ് പഠനം മൂന്നുവയസുകാരന്റെ ജീവനെടുത്തു. 34കാരിയായ യുവതിയാണ് അബദ്ധത്തില്‍ സ്വന്തം മകന്റെ കൊലയാളിയായത്. യുവതിയുടെ ഭര്‍ത്താവുതന്നെയായിരുന്നു കാറോടിയ്ക്കാന്‍ യുവതിയെ പഠിപ്പിച്ചത്.

ദമ്പതിമാര്‍ കാറില്‍ ഇരിയ്ക്കുമ്പോള്‍ ഇവരുടെ രണ്ട് മക്കളും തൊട്ടടുത്ത മൈതാനത്ത് കളിയ്ക്കുകയായിരുന്നു. എന്നാല്‍ കുറച്ച് നേരത്തിനുശേഷം ഭര്‍ത്താവ് പുറത്തിറങ്ങി. തുടര്‍ന്ന് ഭര്‍ത്താവിന്റെ നിര്‍ദ്ദേശങ്ങള്‍ കേട്ട് യുവതി സ്വയം കാറോടിയ്ക്കുകയായിരുന്നു. മുന്നോട്ടെടുത്ത കാര്‍ നിര്‍ത്താന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‍ യുവതി ബ്രേക്ക് ചവിട്ടുന്നതിന് പകരം ആക്‌സിലറേറ്ററില്‍ ചവിട്ടി. തുടര്‍ന്ന് കാര്‍ വേഗത്തില്‍ മുന്നോട്ട് പോവുകയും കളിച്ചുകൊണ്ട് നിന്ന മൂന്ന് വയസുള്ള കുഞ്ഞിനെ ഇടിച്ച് വീഴ്ത്തുകയും ചെയ്തു.

മകനെ രക്ഷിയ്ക്കാന്‍ യുവാവ് പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. സ്വന്തം കുഞ്ഞിന്റെ ഘാതകയാകേണ്ടി വന്ന മാനസിക വിഷമത്തിലാണ് യുവതി കോടതിയില്‍ എത്തിയത്. യുവതിയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്താതെ കോടതി വിട്ടയച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :