ഇന്ത്യന്‍ വൈദികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

കാബൂള്‍| jibin| Last Modified ചൊവ്വ, 3 ജൂണ്‍ 2014 (14:55 IST)
ഇന്ത്യന്‍ വൈദികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. അഫ്ഗാനിസ്താനിലെ ഹെറാത്തില്‍നിന്നാണ്
വൈദികനായ അലക്‌സിസ് പ്രേംകുമാര്‍ ആന്റണിസ്വാമിയെ തട്ടിക്കൊണ്ടുപോയത്.

അഭയാര്‍ത്ഥി കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ മേല്‍നേട്ടം വഹിക്കുന്ന ഫാ അലക്‌സിസ് പ്രേംകുമാറിനെ ആയുധധാരികള്‍
ബലമായി തട്ടിക്കൊണ്ടുപോകുകയായിരുന്നു. തമിഴ്‌നാട്ടിലെ മധുരയിലുള്ള ജസ്യൂട്ട് പ്രോവിന്‍സിലെ അംഗമായിരു ഇദ്ദേഹം സന്നദ്ധ സംഘടനയായ ജെസ്യൂട്ട് റെഫ്യൂജീ സര്‍വീസ് (ജെആര്‍എസ്) ന്റെ അഫ്ഗാനിസ്താനിലെ പ്രവര്‍ത്തനങ്ങള്‍ക്ക്
മൂന്നുവര്‍ഷമായി മേല്‍നോട്ടം വഹിച്ചു വരുകയായിരുന്നു.

തലസ്ഥാനമായ ഹെറാത്ത് നഗരത്തിന് പുറത്തുപോകരുതെന്ന് അദ്ദേഹത്തിന് പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരുന്നു. അദ്ദേഹത്തെ കണ്ടെത്തുന്നതിന് ഇന്ത്യന്‍ അധികൃതര്‍ അഫ്ഗാനിസ്താന്റെ സഹായം തേടിയിട്ടുണ്ട്. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :