ഫലൂജ കത്തുന്നു; എങ്ങും വെടിവയ്‌പ്പും സ്‌ഫോടനവും, ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നു- ഐഎസിനെതിരെ സൈന്യം വന്‍ മുന്നേറ്റം നടത്തുന്നു

ഫലൂജ നഗരമിപ്പോള്‍ സൈന്യവും പൊലീസും അടങ്ങുന്ന വന്‍ സേന വളഞ്ഞിരിക്കുകയാണ്

ഇസ്‌ലാമിക് സ്‌റ്റേറ്റ് , ഐഎസ് , ഫലൂജയില്‍ ആക്രമണം ശക്തം , സൈന്യവും പൊലീസും
ബഗ്ദാദ്| jibin| Last Modified ചൊവ്വ, 31 മെയ് 2016 (11:20 IST)
ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരരില്‍ നിന്ന് ഫലൂജ നഗരം തിരിച്ചു പിടിക്കാനുള്ള അന്തിമ പോരാട്ടം ശക്തമാക്കി സൈന്യം. തിങ്കളാഴ്ച രാവിലെ മുതല്‍ മൂന്നു ദിശകളിലൂടെയാണ് പീരങ്കികളും യുദ്ധടാങ്കുകളുമായി നഗരത്തില്‍ കടന്ന സൈന്യത്തിനെതിരെ ശക്തമായ രീതിയിലാണ് ഭീകരര്‍ ചെറുത്തുനില്‍ക്കുന്നത്.

ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിന് 60 കിലോമീറ്റര്‍ പടിഞ്ഞാറുള്ള ഫലൂജ നഗരമിപ്പോള്‍ സൈന്യവും പൊലീസും
അടങ്ങുന്ന വന്‍ സേന വളഞ്ഞിരിക്കുകയാണ്. അതേസമയം, ജനങ്ങളെ മറയാക്കി നിര്‍ത്തി പോരാടാനാണ് ഭീകരര്‍ ശ്രമിക്കുന്നത്. ഐഎസില്‍നിന്ന് കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്ന് ലഫ് ജനറല്‍ അബ്ദുല്‍ വഹാബ് അല്‍ സാദി പറഞ്ഞു. നഗരത്തിലെങ്ങും വെടിവപ്പും സ്‌ഫോടനവും രൂക്ഷമായിരിക്കുകയാണ്. എത്രയും പെട്ടെന്ന് നഗരം വിട്ടു പോകാന്‍ സൈന്യം ജനങ്ങള്‍ ലഘുലേഖകള്‍ വഴി നിര്‍ദേശം നല്‍കി കഴിഞ്ഞു.


ഇറാഖി സൈന്യത്തോടൊപ്പം തീവ്രവാദവിരുദ്ധ സര്‍വിസും അന്‍ബാര്‍ പൊലീസും ഓപറേഷനില്‍ പങ്കെടുക്കുന്നുണ്ട്. പോരാട്ടം രൂക്ഷമായതോടെ 3000ത്തോളം ജനങ്ങള്‍ മേഖലയില്‍നിന്ന് പലായനം ചെയ്തു. അതേസമയം, 50,000 ത്തോളം പേര്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. നഗരത്തില്‍നിന്ന് ഒഴിഞ്ഞുപോകുന്നവരെയും സൈന്യത്തിനെതിരെ യുദ്ധം ചെയ്യാത്തവരെയും തിരഞ്ഞുപിടിച്ച് കൊല്ലാന്‍ ഐഎസ് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

48 മണിക്കൂറിനകം നഗരത്തില്‍ നിന്ന് ഐഎസിനെ തുരത്താന്‍ കഴിയുമെന്നാണ് സൈന്യത്തിന്റെ പ്രതീക്ഷ. നഗരത്തിനുള്ളില്‍ 400നും 1000ത്തിനുമിടയില്‍
മികച്ച പരിശീലനം ലഭിച്ച ഐ.എസ് ഭീകരര്‍ ഉണ്ടെന്നാണ് കണക്ക്. ബന്ദികള്‍ ഒളിച്ചുകടക്കുന്നത് തടയാന്‍ പ്രധാന പാതകളിലെല്ലാം ഭീകരര്‍ ചെക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ വെടിവച്ചുകൊല്ലുകയും ചെയ്യും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :