നൂറോളം പേര്‍ നേക്കി നില്‍ക്കെ ബീച്ചില്‍ നടന്ന കൂട്ടബലാത്സംഗം; വിദ്യാര്‍ഥികള്‍ പിടിയില്‍

  കൂട്ടബലാത്സംഗം , ബീച്ചിലെ കൂട്ടബലാത്സംഗം , ഫ്‌ളോറിഡ , പൊലീസ്
വാഷിംഗ്ടണ്‍| jibin| Last Modified തിങ്കള്‍, 13 ഏപ്രില്‍ 2015 (15:42 IST)
പകല്‍സമയത്ത് നൂറുകണക്കിന് ആളുകള്‍ നോക്കിനില്‍ക്കെ ഫ്‌ളോറിഡയിലെ ബീച്ചില്‍ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഘത്തിലെ രണ്ട് വിദ്യാര്‍ഥികള്‍ പിടിയിലായി. ഒരാള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കി. അലബാമ ജില്ലയില്‍ നിന്നുള്ളവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

മാര്‍ച്ച് പത്തിന് ഫ്ളോറിഡയിലെ പനാമ സിറ്റിയിലെ ഒരു ബീച്ചില്‍ വെച്ച് മറ്റുള്ളവര്‍ നോക്കിനില്‍ക്കെ മൂവര്‍സംഘം യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. നൂറുകണക്കിന് ആളുകള്‍ നോക്കിനില്‍ക്കെ പകല്‍ സമയത്ത് നടന്ന ആക്രമം തടയാന്‍ കണ്ടുനിന്നവര്‍ ശ്രമിക്കുക പോലും ചെയ്തില്ല. അതിനിടെ, ഒരാള്‍ ഇത് വിഡിയോയില്‍ പകര്‍ത്തി. വിഡിയോ ചോര്‍ന്നതാണ് പ്രതികളെ പിടിക്കാന്‍ സഹായകമായത്. പ്രതികള്‍ രണ്ടുപേരും കോളജ് വിദ്യാര്‍ഥികളാണ്. പിന്നീട് വീഡിയോ പുറത്താകുകയും വാര്‍ത്തയ്ക്ക് വന്‍ പ്രചാരം ലഭിക്കുക കൂടി ചെയ്തതോടെയാണ് പീഡന വിവരം എല്ലാവരും അറിയുന്നത്.


വീഡിയോ വൈറല്‍ ആകുകയും സംഭവം പൊലീസിന് തലവേദനയാകുകയും ചെയ്തതോടെ അന്വേഷണം ഊര്‍ജിതമാകുകയായിരുന്നു.
വീഡിയോ ദൃശ്യങ്ങളിലുള്ള രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരാളെക്കൂടി പിടികൂടാനുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :