രണ്ടാം സൂപ്പര്‍ ട്യൂസ്‌ഡെയില്‍ ഹിലരി ക്ലിന്റണ് മൂന്ന് സ്റ്റേറ്റുകളില്‍ ജയം; മാര്‍കോ റൂബിയോ പുറത്ത്; ഡൊണാള്‍ഡ് ട്രംപിന് വിജയവും പരാജയവും

ആദ്യ സൂപ്പര്‍ ചൊവ്വയിലെ ജയങ്ങള്‍ക്കു ശേഷം രണ്ടാം സൂപ്പര്‍ ചൊവ്വയില്‍ ഡൊണാള്‍ഡ് ട്രംപുമായുള്ള മത്സരത്തിനായി കൊതിച്ചിരിക്കുകയാണ് ഹിലരി.

ഫ്ളോറിഡ,  ഡൊണാള്‍ഡ് ട്രംപ്, ഹിലരി ക്ലിന്റണ്, അമേരിക്കന്‍ പ്രസിഡന്റ് florida, donald trump, hilari clinton, american president
ഫ്ളോറിഡ| Sajith| Last Modified ബുധന്‍, 16 മാര്‍ച്ച് 2016 (09:41 IST)
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം സൂപ്പര്‍ ട്യൂസ്‌ഡെയില്‍ ഹിലരി ക്ലിന്റണ് വന്‍ മുന്നേറ്റം. ഫ് ളോറിഡ, ഓഹിയോ, നോര്‍ത്ത് കരോളീന എന്നീ മൂന്ന് സ്റ്റേറ്റുകളിലാണ് ഹിലരി ജയിച്ചത്. ബിസിനസുകാരനായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് സമ്മിശ്രഫലമാണുണ്ടായത്. ഫ്ളോറിഡയില്‍ പ്രധാന എതിരാളി മാര്‍കോ റൂബിയോയെ ട്രംപ് പരാജയപ്പെടുത്തി. എന്നാല്‍, ഓഹിയോയില്‍ ജോണ്‍ കാസിച്ചിനോടു അദ്ദേഹം തോല്‍ക്കുകയും ചെയ്തു. ഇതോടെ ടെഡ് ക്രൂസ്, കാസിച്, ഹിലരി ക്ലിന്റണ്‍ എന്നിവരില്‍ നിന്ന് ശക്തമായ വെല്ലുവിളിയാണ് ഇപ്പോള്‍ ട്രംപ് നേരിടുന്നത്.

ട്രംപിനു നോമിനേഷന്‍ ജയിക്കാന്‍ 1,237 ഡെലിഗേറ്റുകളുടെ പിന്തുണ വേണം. ഓഹിയോയിലെ പരാജയം അതിനു വിനയായി. നിലവില്‍ ഓഹിയോ ഗവര്‍ണറാണ് കാസിച്. ഓഹിയോയില്‍ 66 ഡെലിഗേറ്റുകളുടെയും വോട്ടു നേടിയാണ് കാസിച്ച് ട്രംപിനെ പരാജയപ്പെടുത്തിയത്. ഡെമോക്രാറ്റിക് സൈഡില്‍ മൂന്ന് സ്‌റ്റേറ്റുകള്‍ ജയിച്ച ഹിലരി, തന്റെ പ്രധാന എതിരാളി ബെര്‍ണി സാന്‍ഡേഴ്‌സില്‍ നിന്നും ബഹുദൂരം മുന്നിലെത്തി. മിസൗരി, ഇല്ലിനോയ്‌സ് എന്നിവിടങ്ങളിലെ റിപ്പബ്ലിക്കന്‍ മത്സരം ഇനിയും തീരുമാനമായിട്ടില്ല. ആദ്യ സൂപ്പര്‍ ചൊവ്വയിലെ ജയങ്ങള്‍ക്കു ശേഷം രണ്ടാം സൂപ്പര്‍ ചൊവ്വയില്‍ ഡൊണാള്‍ഡ് ട്രംപുമായുള്ള മത്സരത്തിനായി കൊതിച്ചിരിക്കുകയാണ് ഹിലരി.

ക്രൂസുമായിട്ടായിരുന്നു ട്രംപിന്റെ കടുത്ത പോരാട്ടം. ഫ്ളോറിഡയില്‍ 99 ഡെലിഗേറ്റ് വോട്ടും ട്രംപ് നേടി. ഇത് നോമിനേഷനിലേക്കുള്ള ട്രംപിന്റെ പോരാട്ടത്തിനു ഊര്‍ജ്ജം പകര്‍ന്നു. എന്നാല്‍‌, ഓഹിയോയിലെ തോല്‍വി ട്രംപിനു വന്‍തിരിച്ചടിയാണ്‍. ഇല്ലിനോയ്‌സില്‍ ട്രംപ് ജയിച്ചെങ്കിലും നോര്‍ത്ത് കരൊളീനയിലും മിസൗരിയിലും ഇതുവരെയും ഒരു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്കു പോലും ജയിക്കാന്‍ സാധിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :