ഗോളുകളില്‍ ആറാടി ജപ്പാൻ; ഇംഗ്ലണ്ടും ഫ്രാന്‍സും ജയിച്ചു കയറി, സമനിലയില്‍ കുരുങ്ങി മെക്‌സിക്കോ

ഗോളിൽ ആറാടി ജപ്പാൻ, സമനില കുരുക്കിൽ മെക്‌സിക്കോ

Mexico ,  Japan , England, France ,  FIFA U-17 World Cup 2017 , ഇംഗ്ലണ്ട് ,  ഫ്രാൻസ് , മെക്‌സിക്കോ
ഗുവാഹത്തി| സജിത്ത്| Last Modified തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (08:37 IST)
ഫിഫ അണ്ടർ 17 ലോകകപ്പിൽ ഹോണ്ടുറാസിനെതിരെ തകര്‍പ്പന്‍ ജ്ജയവുമായി ജപ്പാന്‍. ഏകപക്ഷീയമായ ആറ് ഗോളുകൾക്കായിരുന്നു ജപ്പാൻ ഹോണ്ടുറാസിനെ തരിപ്പണമാക്കിയത്. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് സ്വന്തമാക്കിയ കെയ്റ്റോ നകാമുറയാണ് ഹോണ്ടുറാസിനെ തകർത്തുവിട്ടത്.

അതേസമയം, കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എഫിലെ മത്സരത്തിൽ ഇറാഖും മെക്സിക്കോയും സമനിലയിൽ പിരിഞ്ഞു. രണ്ടു തവണ അണ്ടർ 17 ലോകകപ്പ് നേടിയ മെക്സിക്കോയെയാണ് ലോകകപ്പിൽ രണ്ടാം വട്ടം മാത്രം മത്സരിക്കുന്ന ഇറാഖ് സമനിലയിൽ തളച്ചതെന്നതും ശ്രദ്ധേയമായി.

നേരത്തെ നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് ചിലിയേയും ഫ്രാൻസ് ന്യൂകാലിഡോണിയേയും പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :