ബാലണ്‍ ദ്യോര്‍: മെസിക്കും ക്രിസ്റ്റ്യാനോയ്ക്കും എതിരായി ന്യൂയര്‍

 ബാലണ്‍ ദ്യോര്‍ പുരസ്കാരം , ക്രിസ്റ്റ്യാനോ റൊണാൾഡോ , മെസി , മാനുവൽ ന്യൂയർ
സൂറിച്ച്| jibin| Last Modified ബുധന്‍, 3 ഡിസം‌ബര്‍ 2014 (11:34 IST)
ലോകത്തിലെ മികച്ച ഫുട്ബോളര്‍ക്കുള്ള ഫിഫ ബാലണ്‍ ദ്യോര്‍ പുരസ്കാരത്തിനുള്ള അന്തിമ സാദ്ധ്യതാ പട്ടികയ്ക്ക് രൂപമായി. റയൽ മാഡ്രിഡിന്റെ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, അര്‍ജന്റീനയുടെ ബാഴ്സലോണ താരം ലയണൽ മെസി, ബയേൺ മ്യൂണിക്കിന്റെ ജർമ്മൻ ഗോളി എന്നിവരാണ് ബാലണ്‍ ദ്യോര്‍ പുരസ്കാരത്തിനായി മത്സരിക്കുക.

2008നും 2013നുമിടയിൽ നാല് വർഷവും ഫിഫ ബാലണ്‍ ദ്യോര്‍ പുരസ്കാരത്തിന് ലയണൽ മെസി അര്‍ഹനായപ്പോള്‍. 2008ലും 2013ലും ലോക ഫുട്ബോളര്‍ ആയത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു. ചാമ്പ്യൻസ് ലീഗിൽ ഒരു സീസണിൽ 17 ഗോളുകള്‍ നേടി ക്രിസ്റ്റ്യാനോ റെക്കാഡിട്ടിരുന്നു. ചാമ്പ്യൻസ് ലീഗ്, സൂപ്പർ കപ്പ്, കിംഗ്സ് കപ്പ് ജേതാവ്. ചാമ്പ്യൻസ് ലീഗ് ഗോൾ സ്കോറിംഗിൽ റെക്കാഡ്.
2014 ൽ 46 മത്സരങ്ങളിൽ നിന്ന്
50 ഗോളുകൾ എന്നിവയാണ് ക്രിസ്റ്റ്യാനോയുടെ കരുത്ത്.

അതേസമയം കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയെ ഫൈനൽ വരെയെത്തിച്ചതും. ചാമ്പ്യൻസ് ലീഗിലും ലാലിഗയിലും ആൾ ടൈം ബെസ്റ്റ് സ്കോറര്‍ ആയതുമാണ് മെസിയെ തുണയ്ക്കുന്നത്.

1963ൽ ഇതിഹാസ താരം ലെവ് യാഷിന് ശേഷം ഫിഫയുടെ ഏറ്റവും മികച്ച കളിക്കാരനുള്ള മൂന്നംഗ അവസാന പട്ടികയിലെത്തുന്ന ആദ്യ ഗോൾ കീപ്പറാണ് ലോകകപ്പ് ജേതാവും ഗോൾഡൻ ഗ്ളൗവിന് ഉടമയുമായ ന്യൂയർ.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :