Argentina vs Morocco: സമനില ഗോള്‍ മത്സരശേഷം പിന്‍വലിച്ചു; ഒളിംപിക്‌സില്‍ അര്‍ജന്റീനയ്ക്ക് തോല്‍വി

രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമാണ് അര്‍ജന്റീനയുടെ തിരിച്ചുവരവ്

Argentina vs Morocco
രേണുക വേണു| Last Modified വ്യാഴം, 25 ജൂലൈ 2024 (08:39 IST)
Argentina vs Morocco

Argentina vs Morocco: പാരീസ് ഒളിംപിക്‌സ് ഫുട്‌ബോളിനെ ആദ്യ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മൊറോക്കോ അര്‍ജന്റീനയെ വീഴ്ത്തിയത്. നിശ്ചിത സമയത്ത് 2-2 എന്ന നിലയില്‍ പിരിഞ്ഞ മത്സരമാണ് പിന്നീട് മൊറോക്കോ ജയിച്ചതായി പ്രഖ്യാപിച്ചത്. അര്‍ജന്റീന നേടിയ സമനില ഗോള്‍ മത്സരശേഷം പിന്‍വലിക്കുകയായിരുന്നു. റഫറിയുടെ അസാധാരണ തീരുമാനത്തിലൂടെ ഈ മത്സരം വിവാദമാകുകയും ചെയ്തു.

രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമാണ് അര്‍ജന്റീനയുടെ തിരിച്ചുവരവ്. ആദ്യപകുതിയുടെ അധിക സമയത്താണ് സൂഫിയാനിലൂടെ മൊറോക്കോയുടെ ആദ്യ ഗോള്‍ പിറന്നത്. 49-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സൂഫിയാനും മൊറോക്കോയും ഗോള്‍ നേട്ടം രണ്ടാക്കി ഉയര്‍ത്തി. 68-ാം മിനിറ്റില്‍ ഗിയുലിയാനോ സിമിയോണിയിലൂടെ അര്‍ജന്റീനയുടെ ആദ്യ മറുപടിയെത്തി. പിന്നീട് പല തവണ അര്‍ജന്റീന ആക്രമിച്ചു കളിച്ചെങ്കിലും ലക്ഷ്യം കാണാന്‍ സാധിച്ചില്ല.

ഒടുവില്‍ മത്സരം അവസാനിക്കാന്‍ ഏതാനും സെക്കന്‍ഡുകള്‍ മാത്രം ശേഷിക്കെ ഇന്‍ജുറി ടൈമിന്റെ 16-ാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ മെദിനയുടെ ഹെഡറില്‍ അര്‍ജന്റീനയ്ക്ക് രണ്ടാം ഗോള്‍ ! ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ നേടി സമനിലയില്‍ പിരിഞ്ഞതിനു പിന്നാലെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മത്സരശേഷം നടത്തിയ വാര്‍ പരിശോധനയിലൂടെ അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ റഫറി അസാധുവാക്കി. മാത്രമല്ല കാണികളെ ഒഴിവാക്കി മൂന്ന് മിനിറ്റ് കൂടി മത്സരം നടത്താന്‍ തീരുമാനിച്ചു. 2-1 എന്ന നിലയില്‍ മത്സരം പുനരാരംഭിക്കുകയും ഈ സമയം കൊണ്ട് സമനില ഗോള്‍ നേടാന്‍ അര്‍ജന്റീനയ്ക്ക് സാധിക്കാത്തതിനാല്‍ മൊറോക്കോയെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ
ആദ്യം ബാറ്റ് ചെയ്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ ...

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്
നിലവില്‍ ലോകക്രിക്കറ്റിലെ മികച്ച താരം ആരാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ...

Sri Lanka vs Australia, 1st ODI: 'അയ്യയ്യേ നാണക്കേട്'; ...

Sri Lanka vs Australia, 1st ODI: 'അയ്യയ്യേ നാണക്കേട്'; ശ്രീലങ്കയോടു തോറ്റ് ഓസ്‌ട്രേലിയ
ശ്രീലങ്കയ്ക്കായി മഹീഷ് തീക്ഷ്ണ 9.5 ഓവറില്‍ 40 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ ...

Kerala vs Jammu kashmir:ഓരോ പന്തും പോരാട്ടം, അവസാനം വരെ ...

Kerala vs Jammu kashmir:ഓരോ പന്തും പോരാട്ടം, അവസാനം വരെ പൊരുതി കേരളം രഞ്ജി ട്രോഫി സെമി ഫൈനലിൽ
അക്ഷയ് ചന്ദ്രന്‍ 183 പന്തില്‍ 48 റണ്‍സും സച്ചിന്‍ ബേബി 162 പന്തില്‍ 38 റണ്‍സും നേടി. ...

Shubman Gill: സെഞ്ചുറിയുമായി തിളങ്ങി ശുഭ്മൻ ഗിൽ, ...

Shubman Gill: സെഞ്ചുറിയുമായി തിളങ്ങി ശുഭ്മൻ ഗിൽ, റാങ്കിംഗിലും മുന്നേറ്റം, ബാബർ അസമിന് തൊട്ട് പിന്നിൽ രണ്ടാം സ്ഥാനത്ത്
മത്സരത്തില്‍ 102 പന്തില്‍ നിന്നും 112 റണ്‍സ് നേടിയാണ് ഗില്‍ മടങ്ങിയത്. ഇന്നിങ്ങ്‌സിനിടെ ...

Shubman Gill: 'വെറുതെയല്ല വൈസ് ക്യാപ്റ്റനാക്കിയത്'; ...

Shubman Gill: 'വെറുതെയല്ല വൈസ് ക്യാപ്റ്റനാക്കിയത്'; അഹമ്മദബാദില്‍ 'ഗില്ലാട്ടം', അതിവേഗം 2,500 റണ്‍സ്
50 ഇന്നിങ്‌സുകളില്‍ നിന്നാണ് ഗില്‍ ഈ നേട്ടം കൈവരിച്ചത്

Virat Kohli: ഏഷ്യയിലെ ഒന്നാമന്‍; അപൂര്‍വ റെക്കോര്‍ഡ് ...

Virat Kohli: ഏഷ്യയിലെ ഒന്നാമന്‍; അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി കോലി
353 ഇന്നിങ്‌സുകളില്‍ നിന്നാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഏഷ്യയില്‍ 16,000 റണ്‍സ് എന്ന ...