Pallotty 90's Kids Review: ഭൂതകാലത്തേക്കൊരു തിരിച്ചുപോക്ക്; മനസ് നിറയ്ക്കും 'പല്ലൊട്ടി'

പല്ലൊട്ടിക്ക് ഇവിടങ്ങളിലൊക്കെ 'കമ്മറ് മിഠായി' എന്നൊരു പേരുകൂടിയുണ്ട്. 'ടാറ് മിഠായി' എന്നു വിളിക്കുന്നതും കേട്ടിട്ടുണ്ട്

Pallotty 90's Kids Movie Review
Nelvin Gok| Last Modified വ്യാഴം, 31 ഒക്‌ടോബര്‍ 2024 (17:35 IST)
Pallotty 90's Kids Movie Review

nelvin.wilson@webdunia.com
Pallotty 90's Kids Review: ചില സിനിമകള്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ നമുക്ക് തോന്നാറില്ലേ 'ഇത് കഴിയാതിരുന്നെങ്കില്‍' എന്ന്. അങ്ങനെയൊരു സുന്ദര സിനിമയാണ് ജിതിന്‍ രാജ് ആദ്യമായി സംവിധാനം ചെയ്ത 'പല്ലൊട്ടി 90's Kids.' വെറും ഒന്നര മണിക്കൂര്‍ മാത്രമാണ് സിനിമയുടെ ദൈര്‍ഘ്യം. പക്ഷേ സിനിമ കഴിഞ്ഞ് ഇറങ്ങിയാലും 'പല്ലൊട്ടി' തുറന്നുവിട്ട ഭൂതകാലകുളിരില്‍ നിന്ന് തിരിച്ചുകയറാന്‍ പ്രയാസമാണ്. പ്രേക്ഷകരുമായി അത്രത്തോളം ഇഴുകിചേരുന്നുണ്ട് ഈ 'കുഞ്ഞു'സിനിമ.

ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ബസില്‍ പോകാന്‍ അമ്പത് പൈസയായിരുന്നു കണ്‍സഷന്‍ ചാര്‍ജ്. വീടിനു അടുത്തുള്ള ബസ് സ്റ്റോപ്പില്‍ നിന്ന് കയറിയാല്‍ പത്ത് മിനിറ്റിനുള്ളില്‍ സ്‌കൂളിനു മുന്നിലെത്തും. ചിലപ്പോള്‍ ഈ അമ്പത് പൈസ കൊടുക്കാതെ കണ്ടക്ടറെ പറ്റിച്ച് 'അമ്പട ഞാനേ' എന്ന മട്ടില്‍ സ്‌കൂളിനു മുന്നില്‍ ബസ് ഇറങ്ങും. ചില ദിവസങ്ങളില്‍ വീട്ടില്‍ നിന്ന് സ്‌കൂള്‍ വരെ നടന്നുപോയി ഈ അമ്പത് പൈസ 'സേവിങ്‌സ്' ആക്കും. സ്‌കൂളില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രയിലും ഇങ്ങനെ അമ്പത് പൈസ ലാഭിക്കാന്‍ കഴിയാവുന്നതിന്റെ പരമാവധി പരിശ്രമിക്കും. ഒടുക്കം വെള്ളിയാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ടു വരുമ്പോള്‍ ഒരാഴ്ചയിലെ അശ്രാന്ത പരിശ്രമങ്ങള്‍ക്കൊടുവില്‍ ലാഭിച്ച കാശ് കൊണ്ട് മുട്ട പഫ്‌സ് വാങ്ങി കഴിക്കും. അന്ന് മൂന്നരയോ നാലോ രൂപയാണ് പഫ്‌സിന്റെ വില. ഈ ലോകത്തുള്ള സകലമാന ഭക്ഷണ സാധനങ്ങളില്‍ ഏറ്റവും രുചികരം എന്റെ കൈയില്‍ ഇരിക്കുന്ന മുട്ട പഫ്‌സിനാണെന്ന് ആ സമയത്ത് തോന്നിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏറെ കൊതിച്ചു കഴിച്ച ആ പഫ്‌സിന്റെ രുചിയെ വീണ്ടും ഓര്‍മപ്പെടുത്തുന്നതായിരുന്നു എനിക്ക് 'പല്ലൊട്ടി' സിനിമ. ഭൂതകാലത്തേക്കൊരു തിരിച്ചുപോക്ക് ആഗ്രഹിക്കുന്നവര്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഈ സിനിമയ്ക്കു ടിക്കറ്റെടുക്കണം.

എണ്‍പതുകളില്‍ ജനിച്ചവര്‍ക്ക് വരെ അവരുടെ കുട്ടിക്കാലവുമായി റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളെ ഒട്ടും അതിശയോക്തി ഇല്ലാതെയും ഹൃദ്യമായും അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകന്‍ ജിതിന്‍ രാജ്. കണ്ണന്‍ ചേട്ടനും ഉണ്ണി ദാമോദരനും തമ്മിലുള്ള നിഷ്‌കളങ്കമായ സൗഹൃദത്തിന്റെ കഥയാണ് ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഈ സിനിമ. കണ്ണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാസ്റ്റര്‍ ഡാവിഞ്ചി സന്തോഷും ഉണ്ണിയായി വേഷമിട്ട മാസ്റ്റര്‍ നീരജ് കൃഷ്ണയും സ്‌കൂള്‍ കാലഘട്ടത്തിലെ നമ്മെയോ നമ്മുടെ അടുത്ത സുഹൃത്തുക്കളെയോ ഓര്‍മപ്പെടുത്തിയേക്കാം. അത്രത്തോളം ഗംഭീരമായാണ് ഇരുവരും കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, സുധി കോപ്പ, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Pallotty 90's Kids Movie Review
Pallotty 90's Kids Movie Review

പല്ലൊട്ടിക്ക് ഇവിടങ്ങളിലൊക്കെ 'കമ്മറ് മിഠായി' എന്നൊരു പേരുകൂടിയുണ്ട്. 'ടാറ് മിഠായി' എന്നു വിളിക്കുന്നതും കേട്ടിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഇരുപത്തിയഞ്ച് പൈസയാണ് പല്ലൊട്ടിക്ക് വില. ഒരു രൂപ കൊടുത്താല്‍ നാല് പല്ലൊട്ടി കിട്ടും. മറ്റു മിഠായികളെ പോലെയല്ല പല്ലൊട്ടി. തുച്ഛമായ പൈസയ്ക്ക് കൂടുതല്‍ സമയം വായിലിട്ട് നുണയാം എന്നതാണ് പല്ലൊട്ടിയെ ജനകീയമാക്കിയത്. ആഞ്ഞൊന്ന് കടിച്ചാല്‍ അണപ്പല്ലില്‍ അതിങ്ങനെ ഒട്ടിയിരിക്കും. മതിയെന്നു കരുതി ഇറക്കാമെന്ന് കരുതിയാലും അത്ര പെട്ടന്നൊന്നും പല്ലൊട്ടി പിടിവിടില്ല. അതുപോലെയാണ് സ്‌കൂള്‍ കാലഘട്ടത്തിലെ ഓര്‍മകളും..! പല്ലൊട്ടി പോലെ ഹൃദയത്തിലിങ്ങനെ ഒട്ടിപ്പിടിച്ചു നില്‍ക്കും. മനപ്പൂര്‍വ്വം അവഗണിക്കാന്‍ നോക്കിയാലും അള്ളിപ്പിടിച്ചു നില്‍ക്കുന്നൊരു ഭൂതകാലം. ആ ഭൂതകാലത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും, ആധികളും, നിസഹായതയും, പകരംവയ്ക്കാനില്ലാത്ത സൗഹൃദങ്ങളും ഒന്നര മണിക്കൂര്‍ കൊണ്ട് മികച്ചൊരു സിനിമാറ്റിക് എക്‌സ്പീരിയന്‍സ് ആയി പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയാണ് ഈ സിനിമ. അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടും പോലെ പല്ലൊട്ടിയെ പോലെ 'ചങ്കിലൊട്ടുന്ന' സിനിമ.

ജിതിന്‍ രാജിനൊപ്പം ദീപക് വാസനും ചേര്‍ന്നാണ് പല്ലൊട്ടിയുടെ തിരക്കഥ. നമുക്ക് ഏറെ പരിചിതമായ പശ്ചാത്തലത്തില്‍ നിന്ന് കഥ പറയുമ്പോള്‍ തിരക്കഥയില്‍ അതിശയോക്തി കലരാന്‍ പാടില്ല. തുടക്കം മുതല്‍ ഒടുക്കം ആ ഉത്തമബോധ്യത്തില്‍ നിന്നുകൊണ്ടാണ് ഇരുവരും തിരക്കഥയോടു നീതി പുലര്‍ത്തിയത്. മണികണ്ഠന്‍ അയ്യപ്പയുടെ സംഗീതവും ഷാരോണ്‍ ശ്രീനിവാസന്റെ ഛായാഗ്രഹണവും സിനിമയുടെ മാറ്റ് കൂട്ടി.

പ്രത്യേകിച്ച് ന്യൂനതകളൊന്നും കണ്ടുപിടിക്കാനില്ലാത്ത അഥവാ എന്തെങ്കിലും ന്യൂനതകള്‍ ഉണ്ടെങ്കില്‍ തന്നെ അതിനുനേരെ ചിരിച്ചുകൊണ്ട് കണ്ണടയ്ക്കാന്‍ തോന്നുന്ന വിധം രസകരമായൊരു 'നൊസ്റ്റാള്‍ജിക് റൈഡ്' ആണ് പല്ലൊട്ടി. കണ്ണന്‍ ചേട്ടന്റേയും ഉണ്ണി ദാമോദരന്റേയും ഉജാല വണ്ടിയില്‍ കയറി ഭൂതകാലത്തേക്കൊരു തിരിച്ചുപോക്ക് നടത്തുന്നത് 90's കിഡ്‌സിനു മാത്രമല്ല ഏത് പ്രായത്തിലുമുള്ള പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടും..!


(2023 ലെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള പുരസ്‌കാരം അടക്കം മൂന്ന് സംസ്ഥാന അവാര്‍ഡുകളാണ് പല്ലൊട്ടി നേടിയത്)




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

ഓണറേറിയം കൂട്ടി നല്‍കാന്‍ തയ്യാറായ തദ്ദേശസ്ഥാപന ...

ഓണറേറിയം കൂട്ടി നല്‍കാന്‍ തയ്യാറായ തദ്ദേശസ്ഥാപന ഭരണാധികാരികള്‍ക്ക് ഏപ്രില്‍ 21ന് ആദരമര്‍പ്പിക്കുമെന്ന് ആശസമര സമിതി
സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആശാ ...

യാത്രക്കാരൻ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല : ...

യാത്രക്കാരൻ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല : കെഎസ്ആർടിസിക്ക് 18000 രൂപാ പിഴ
കൊണ്ടോട്ടി കൊട്ടുക്കര സ്വദേശി ജമാലുദ്ദീൻ കോച്ചാമ്പള്ളി നൽകിയ പരാതിയിലാണ് ഉപഭോക്തൃ കോടതി ...

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 ...

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 കിലോഗ്രാമില്‍ കൂടുതലുള്ള ലഗേജ് കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കണം
നിങ്ങളുടെ ബാഗിന്റെ ഭാരം നിശ്ചിത പരിധി കവിഞ്ഞാല്‍ പിഴ അടയ്ക്കേണ്ടിവരുമെന്ന് ...

തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്: വീഡിയോ പുറത്ത് വന്നതിന് ...

തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്: വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആത്മഹത്യ
ഇതിന് പിന്നാലെ മനു ആത്മഹത്യ ചെയ്തു.

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന ...

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന കിറ്റുകള്‍ എന്നിവയടങ്ങിയ ഇരുപതിലധികം ബാഗുകള്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍
ഇവയില്‍ ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ ഗര്‍ഭ പരിശോധന കിറ്റുകള്‍ ഉണ്ടെന്നാണ് ...