സിനിമയുടെ സാഹിത്യ ബാന്ധവം-ലാപ്‌ടോപ്

തനൂജാ വാര്യര്‍

PROPRO
മലയാള സാഹിത്യരംഗം യുവതയുടെ വരമൊഴികള്‍ ചേര്‍ത്ത് വായിക്കാന്‍ തുടങ്ങിയിട്ട് കാലമൊരുപാടായി. ഇപ്പോളിതാ സാഹിത്യത്തിലെ യൌവ്വന ചിന്തകള്‍ മലയാള സിനിമയ്ക്കും അനുഗ്രഹമാവുകയാണ്.

മലയാളസാഹിത്യത്തിലെ യുവമിഥുനങ്ങളായ രൂപേഷ്‌ പോളും ഇന്ദുമേനോനും സിനിമാരംഗത്തേക്ക്‌. സുഭാഷ്‌ ചന്ദ്രന്‍റെ 'പറുദീസാ നഷ്ടം' എന്ന ചെറുകഥയാണ്‌ ഇവര്‍ സിനിമയാക്കുന്നത്‌. '(മൈ മദേഴ്സ്‌) ലാപ്ടോപ്‌' എന്ന പേരിലുള്ള സിനിമയുടെ സംവിധാനം രൂപേഷ്‌ നിര്‍വഹിക്കുമ്പോള്‍ ഇന്ദുവാണ്‌ തിരക്കഥ തയ്യാറാക്കുന്നത്‌. മലയാള സിനിമാചരിത്രത്തില്‍ ഇതാദ്യമായാണ്‌ ഒരു സിനിമയ്ക്ക്‌ ഭാര്യ തിരക്കഥയും ഭര്‍ത്താവ്‌ സംവിധാനവും ഒരുക്കുന്നത്‌.

PROPRO
സുരേഷ്‌ ഗോപിയാണ്‌ ഇതിലെ നായകനായ രവിയെ അവതരിപ്പിക്കുത്‌. പദ്മപ്രിയയാണ്‌ നായിക. പായല്‍ എന്ന ബംഗാളി കഥാപാത്രത്തെയാണ്‌ അവര്‍ അവതരിപ്പിക്കുത്‌.

നാടകവുമായി ലോകംചുറ്റുന്നതിനിടെ ഇരുവരും പ്രണയത്തിലാവുന്നു. അമ്മയുടേയും കാമുകിയുടേയും സ്നേഹത്തിനിടയില്‍ രവി നേരിടുന്ന വെല്ലുവിളികളാണ്‌ 'ലാപ്ടോപ്പി'ന്‍റെ പ്രമേയം. രവിയുടെ അമ്മയായി ശ്വേതാ മേനോനാണ്‌ അഭിനയിച്ചിരിക്കുന്നത്‌.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :