ജഗതിയെ സന്ദര്‍ശിക്കാന്‍ ശ്രീലക്ഷ്മിക്ക് ഹൈക്കോടതിയുടെ അനുമതി

കൊച്ചി| WEBDUNIA|
PRO
നടന്‍ ജഗതി ശ്രീകുമാറിനെ വെല്ലൂരിലെത്തി സന്ദര്‍ശിക്കാന്‍ ശ്രീലക്ഷ്മിക്കും അമ്മ ശശികലയ്ക്കും ഹൈക്കോടതി അനുമതി. ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലായിരിക്കണം സന്ദര്‍ശനം. ജഗതിയുടെ മക്കളായ പാര്‍വതിയും രാജ്കുമാറും ശ്രീലക്ഷ്മിയുടെ സന്ദര്‍ശനം തടയില്ലെന്നും കോടതി വ്യക്തമാക്കി. ജഗതിയെ സന്ദര്‍ശിക്കാന്‍ മക്കള്‍ അനുവദിക്കുന്നില്ലെന്ന് കാണിച്ചാണ് ശ്രീലക്ഷ്മി കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ജഗതിയുടെ മകളാണ് ശ്രീലക്ഷ്മിയെന്നും വിദ്യാഭ്യാസമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജഗതിയാണ് നോക്കുന്നതെന്നും ഒരു വാരികയില്‍ നല്‍കിയ അഭിമുഖത്തില്‍ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ മറ്റൊരു വാരിക നല്‍കിയ അഭിമുഖത്തില്‍ ശ്രീലക്ഷ്മി ദത്തുപുത്രിയാണെന്നും വെളിപ്പെടുത്തല്‍ ഉണ്ടായി.

തങ്ങളെ ഇരുപതു വര്‍ഷമായി സംരക്ഷിക്കുന്നതു ജഗതി ശ്രീകുമാറാണെന്നും, കോഴിക്കോട്ടെ ആശുപത്രിയില്‍ അദ്ദേഹത്തെ മുന്‍പ് സന്ദര്‍ശിച്ചെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. വെല്ലൂരില്‍ ചെന്നു കാണാന്‍ അനുവദിക്കുന്നില്ലെന്നാണു പരാതി.

പൊലീസിനും ജഗതിയുടെ മക്കള്‍ക്കും ജസ്റ്റിസ്‌ കെഎം ജോസഫ്‌, ജസ്റ്റിസ്‌ സികെ അബ്ദുല്‍ റഷീദ്‌ എന്നിവരുടെ ബെഞ്ച്‌ അടിയന്തര നോട്ടിസ്‌ പുറപ്പെടുവിച്ചിരുന്നു.

അതിരപ്പിള്ളിയിലെ ലൊക്കേഷനില്‍നിന്ന് ലെനിന്‍ രാജേന്ദ്രന്റെ കുടകിലെ ലൊക്കേഷനിലേക്ക് പോകുംവഴി കഴിഞ്ഞ മാര്‍ച്ച് മാസമായിരുന്നു അപകടം. അപകടവാര്‍ത്തയറിഞ്ഞ് ശശികലയും ശ്രീലക്ഷ്മിയും ജഗതി ശ്രീകുമാറിനെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പോയി കണ്ടിരുന്നു.

ചിത്രത്തിന് കടപ്പാട് - മനോരമ ആഴ്ചപ്പതിപ്പ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :