കലാഭവന്‍ മണിയെ ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു; മാസങ്ങള്‍ക്ക് മുമ്പുള്ള ആസൂത്രണം - ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ !

“കലാഭവന്‍ മണിയെ കൊലപ്പെടുത്തിയതുതന്നെ” - നിര്‍ണായക വെളിപ്പെടുത്തല്‍

Kalabhavan Mani, Ramakrishnan, Murukan, Mani, Padi, Chalakkudi, കലാഭവന്‍ മണി, രാമകൃഷ്ണന്‍, മുരുകന്‍, മണി, പാടി, പാഡി, ചാലക്കുടി
Last Modified വ്യാഴം, 5 മെയ് 2016 (15:16 IST)
കലാഭവന്‍ മണിയെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തുകയായിരുന്നു എന്ന് സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍റെ വെളിപ്പെടുത്തല്‍. മാസങ്ങളായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമായിരുന്നു മണിയുടേതെന്നും രാമകൃഷ്ണന്‍ പറയുന്നു.

മനോരമ ഓണ്‍‌ലൈനിന് അനുവദിച്ച അഭിമുഖത്തിലാണ് രാമകൃഷ്ണന്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

“പാടിക്കടുത്ത് കുറച്ച് സ്ഥലം വാങ്ങാനുള്ള പദ്ധതി ചേട്ടനുണ്ടായിരുന്നു. കടം കൊടുത്തിരുന്ന കാശ് അതിനായി ചേട്ടന്‍ തിരിച്ചുചോദിക്കുന്ന സമയമായിരുന്നു. അതില്‍ എതിര്‍പ്പുള്ളവരാണ് ചേട്ടനെ കൊന്നത്. കടം തിരികെ ചോദിച്ചുതുടങ്ങിയപ്പോള്‍ സുഹൃത്തുക്കള്‍ തന്നെയാണ് കലാഭവന്‍ മണിയെ വകവരുത്തിയത്. അതും ഒറ്റയടിക്ക് ഇല്ലായ്മ ചെയ്തതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുകയായിരുന്നു. രണ്ടുമൂന്ന് മാസങ്ങള്‍ കൊണ്ട് ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാകാനാണ് സാധ്യത. ആരോഗ്യം തകര്‍ത്ത് പതിയെ കൊല്ലുന്ന വല്ല സ്ലോ പോയിസണും നല്‍കിയിരിക്കാനാണ് സാധ്യത. കോടികള്‍ ചേട്ടന് തിരികെ കിട്ടാനുണ്ട്” - രാമകൃഷ്ണന്‍ വെളിപ്പെടുത്തുന്നു.

കലാഭവന്‍ മണിയുടെ സഹായിയായ മുരുകന്‍ ഉള്‍പ്പടെയുള്ളവരുടെ അറിവോടെയുള്ള ആസൂത്രിത കൊലപാതകമായിരുന്നു അരങ്ങേറിയതെന്നും രാമകൃഷ്ണന്‍ പറയുന്നു.

“മാനസികമായും ശാരീരികമായും ചേട്ടനെ ഇവര്‍ തകര്‍ത്തുകൊണ്ടിരിക്കുകയായിരുന്നു. അത് അദ്ദേഹത്തിന് ഇടയ്ക്ക് മനസിലായിരുന്നു. രക്ഷപ്പെടണമെന്ന് ചേട്ടന് ആഗ്രഹമുണ്ടായിരുന്നു. അതുകാരണം, കൂടെ നില്‍ക്കുന്നവരോട് വേറെ ജോലി അന്വേഷിച്ചുകൊള്ളാനൊക്കെ പറഞ്ഞിരുന്നു” - മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ രാമകൃഷ്ണന്‍ വെളിപ്പെടുത്തുന്നു.

ഉള്ളടക്കത്തിന് കടപ്പാട്: മനോരമ ഓണ്‍‌ലൈന്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :