‘ശേഖർ കപൂർ സാർ വിളിച്ചിരുന്നു, വേറാരും വിളിച്ചില്ല’ - അവാർഡ് വിവാദത്തിൽ മറുപടിയുമായി ഫഹദ് ഫാസിൽ

അപർണ| Last Modified വ്യാഴം, 4 ഒക്‌ടോബര്‍ 2018 (11:40 IST)
ദേശീയ പുരസ്കാരം നിരസിച്ചതിൽ വിഷമമില്ലെന്ന് നടൻ ഫഹദ് ഫാസിൽ. ‘പ്രസിഡന്റിന്റെ കയ്യിൽ നിന്ന് അവാർഡ് വാങ്ങാനാണ് പോയത്. അവിടെച്ചെന്നപ്പോഴാണ് മറ്റാരോ ആണ് അവാർഡ് തരുന്നതെന്ന്. അതോടെ ഒന്നുമാലോചിക്കാതെ അടുത്ത ഫ്ലൈറ്റിന് തിരികെ പോരുകയായിരുന്നു’വെന്ന് ഫഹദ് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

‘ശേഖർ കപൂർ സാർ വിളിച്ചിരുന്നു. അഭിനന്ദനമറിയിക്കാനാണ് വിളിച്ചത്. വേറാരും വിളിച്ചില്ല'. -ഫഹദ് പറയുന്നു. ദേശീയ അവാർഡ് നിരസിച്ചത് ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. പുരസ്കാര ജേതാക്കളായ പതിനൊന്ന് പേർക്ക് മാത്രമേ പ്രസിഡന്റ് അവാർഡ് സമർപ്പിക്കുകയുള്ളു എന്ന കേന്ദ്രസർക്കാരിന്റെ നിലപാടിനെ തുടാർന്നാ‍ണ് 70ഓളം വരുന്ന പുരസ്കാര ജേതാക്കൾ പുരസ്കാരദാനച്ചടങ്ങിൽ നിന്നും വിട്ടു നിന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :