'തട്ടത്തിന്‍ മറയത്ത്' റിലീസായി 11 വര്‍ഷങ്ങള്‍, അധികമാരും കാണാത്ത ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 6 ജൂലൈ 2023 (12:30 IST)
വിനീത് ശ്രീനിവാസനിലെ സംവിധായകനെ യുവാക്കള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടത് തട്ടത്തിന്‍ മറയത്ത് പുറത്തിറങ്ങിയതോടെയാണ്.പയ്യന്നൂര്‍ കോളേജും, പ്രണയവും ഒക്കെ ഇപ്പോഴും ആസ്വാദകരുടെ മനസ്സില്‍ മായാതെ കിടക്കുന്നു. റിലീസ് ചെയ്ത് 11വര്‍ഷങ്ങള്‍ക്ക് പിന്നിടുമ്പോഴും ചെയ്ത തട്ടത്തിന്‍ മറയത്തിനെ കുറിച്ച് ആളുകള്‍ സംസാരിക്കുന്നു.















A post shared by (@ajuvarghese)

വിനീത് ശ്രീനിവാസന്‍ ജനിച്ചുവളര്‍ന്ന തലശ്ശേരിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രം നിവിന്‍ പോളിയുടെ കരിയര്‍ മാറ്റിയെഴുതി.

വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ നിവിന്‍ പോളിയും അജു വര്‍ഗീസിനെയും കൂടാതെ ഇഷ തല്‍വാര്‍, മനോജ് കെ. ജയന്‍, ശ്രീനിവാസന്‍ എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലൂമിയര്‍ ഫിലിം കമ്പനിയുടെ ബാനറില്‍
ശ്രീനിവാസനും, മുകേഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
വിനീത് ശ്രീനിവാസന് 2023 ഇത്തിരി സ്‌പെഷ്യല്‍ ആണ്. നടനും സംവിധായകനുമായ താരംസിനിമ പിന്നണി ഗായകനായി 20 വര്‍ഷങ്ങള്‍ പിന്നിടുന്നു.2003-ല്‍ പുറത്തിറങ്ങിയ കിളിച്ചുണ്ടന്‍ മാമ്പഴം എന്ന സിനിമയിലെ കസവിന്റെ തട്ടമിട്ട് എന്നതാണ് ആദ്യ ഗാനം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :