ക്രൊയേഷ്യ കൊടും ചതിക്കൊരുങ്ങുന്നു? ലക്ഷ്യം മെസിയുടെ കണ്ണീർ?

അർജന്റീന ജയിക്കാൻ പാടില്ല? ക്രൊയേഷ്യ കൊടും ചതിക്കൊരുങ്ങുന്നു? - ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

അപർണ| Last Modified തിങ്കള്‍, 25 ജൂണ്‍ 2018 (11:09 IST)
ലോകകപ്പ് ഗ്രൂപ്പ് ഡിയിൽ ക്രൊയേഷ്യ പ്രീക്വാര്‍ട്ടറിലേയ്ക്ക് ടിക്കറ്റ് ഉറപ്പാക്കി. ക്രൊയേഷ്യയൊഴികെ ഗ്രൂപ്പിലെ മറ്റ് മൂന്ന് ടീമുകൾക്കും ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്. ആറു
പോയിന്റോടെ ഗ്രൂപ്പില്‍ മുന്നിലായ ക്രൊയേഷ്യ അർജന്റീനയ്കെതിരായ ചതിക്കൊരുങ്ങുന്നതായി റിപ്പോർട്ട്.

അര്‍ജന്റീനയ്ക്ക് നൈജീരിയയും ഐസ്ലന്‍ഡിന് ക്രൊയേഷ്യയുമാണ് ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ എതിരാളികള്‍. പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച ക്രൊയേഷ്യ തങ്ങളുടെ സൂപ്പര്‍ താരങ്ങളെ പുറത്തിരുത്തിയാകും ഐസ്ലന്‍ഡിനെ നേരിടാനൊരുങ്ങുകയെന്ന പരിശീലകന്‍ സ്ലാട്ടോ ഡാലിക്ക് വ്യക്തമാക്കിയതാണ് അര്‍ജന്റീനയെ ആശങ്കയിലാക്കിയിരിക്കുന്നത്.

അര്‍ജന്റീനയ്ക്ക് പ്രീ ക്വാര്‍ട്ടറില്‍ കടക്കണമെങ്കില്‍ നൈജീരിയയെ തോല്‍പ്പിക്കുന്നതിനൊപ്പം ഐസ്ലന്‍ഡ് തോല്‍ക്കുകയും വേണം. എന്നാല്‍, ക്രൊയേഷ്യൻ പരിശീലകന്റെ വെളിപ്പെടുത്തലിൽ പ്രീക്വാർട്ടർ അകലെയാകുമോ എന്ന ആശങ്കയിലാണ് അർജന്റീനൻ ടീം. ആറോളം പ്രമുഖരില്ലാതെ ഇറങ്ങുമെന്ന ക്രൊയേഷ്യന്‍ പരിശീലകന്റെ പ്രഖ്യാപനം അര്‍ജന്റീന ആരാധകരെ ആശങ്കയിലാക്കുന്നു.

ക്രൊയേഷ്യയ്‌ക്കെതിരേ ജയിച്ചാല്‍ ഐസ്ലന്‍ഡാകും ഗ്രൂപ്പില്‍ നിന്ന് യോഗ്യത നേടുന്ന രണ്ടാം ടീം. അര്‍ജന്റീനയെ തോല്‍പിക്കാനായാല്‍ ഇപ്പോള്‍ ഇപ്പോള്‍ മൂന്ന് പോയിന്റുള്ള നൈജീരിയ നോക്കൗട്ടിലേയ്ക്ക് മുന്നേറും. നല്ല മാര്‍ജിനില്‍ ക്രൊയേഷ്യയെ തോല്‍പിക്കുകയും അര്‍ജന്റീന നൈജീരിയയെ തോല്‍പിക്കുകയും ചെയ്താല്‍ ഐസ്ലന്‍ഡിനും സാധ്യതയുണ്ട്.

അര്‍ജന്റീനയ്ക്ക് നൈജീരിയയെ തോല്‍പിച്ചാല്‍ മാത്രം പോര ക്രൊയേഷ്യ ഐസ്ലന്‍ഡിനെയും തോല്‍പിക്കണം. ഐസ്ലന്‍ഡ് ക്രൊയേഷ്യയെ തോല്‍പിക്കുകയും നൈജീരിയയും അര്‍ജന്റീനയും സമനിലയില്‍ പിരിയുകയും ചെയ്താല്‍ ഗോള്‍ ശരാശരി നിര്‍ണായകമാവും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :