വിശുദ്ധ റംസാന് തുടക്കം; മതവിശ്വാസികള്‍ക്ക് വ്രതശുദ്ധിയുടെ നാളുകള്‍

ഇസഹാക്ക് അലി ഫക്രുദീന്‍

WEBDUNIA|
PRO
PRO
നോമ്പിന്റെ വിശുദ്ധിയില്‍ റംസാന് തുടക്കമായി. ഇനി ഒരു മാസം ഇസ്ലാം മതവിശ്വാസികള്‍ക്ക് ആത്മസമര്‍പ്പണത്തിന്റെ നാളുകള്‍. എല്ലാ മാസങ്ങളിലും വച്ച് ഏറ്റവും പരിശുദ്ധമായി റംസാന്‍ മാസത്തെ കണക്കാക്കുന്നു.

മാനവരാശിക്ക് ഖുര്‍ ആന്‍ വെളിപ്പെട്ട പുണ്യമാസം. മതസൗഹാര്‍ദ്ദത്തിന്റെയും പാരസ്പര്യത്തിന്‍റെയും നന്മ വെളിപ്പെടുന്ന മാസമായാണ് വിശുദ്ധ റംസാനെ വിശ്വാസികള്‍ കാണുന്നത്. ആത്മീയപരമായ ഉന്നതി കൂടിയാണ് വ്രതത്തിലൂടെ ലക്ഷ്യമാക്കുന്നത്.

റംസാന്‍ നോമ്പുകാലത്ത് വിശ്വാസികള്‍ പുലര്‍ച്ചെ അത്താഴത്തിനായി ഉണരും. പിന്നീട് ബാങ്ക് വിളികള്‍ക്കൊപ്പം പ്രാര്‍ഥനയും നിസ്കാരവും. തുടര്‍ന്ന് പകല്‍ മുഴുവന്‍ ഉമിനീര്‍ പോലുമിറക്കാതെ വ്രതം. സകല വികാരങ്ങളെയും നിയന്ത്രിക്കുന്നു. ഖുര്‍ ആന്‍ പാരായണവും ദാനധര്‍മ്മങ്ങളും കൊണ്ട് പകല്‍ കഴിക്കുന്നു. വൈകിട്ട് മഗ്‍രിബ് ബാങ്ക് കൊടുക്കുമ്പോള്‍ സമൃദ്ധമായ വിഭവങ്ങളോടെ നോമ്പ്മുറിക്കല്‍. കഠിനവ്രതത്തിന്റെ 30 ദിവസം കഴിഞ്ഞ് റംസാന്‍ മാസപ്പിറവി കണ്ടെന്ന് മഹല്ല് ഖാസികളുടെ അറിയിപ്പ് കിട്ടിക്കഴിഞ്ഞാല്‍ തക്ബീര്‍ ധ്വനികള്‍ മുഴങ്ങും. പിന്നെ പ്രാര്‍ഥനയോടെ ചെറിയ പെരുന്നാള്‍ ആഘോഷങ്ങളിലേക്ക്.

ക്ഷമ, കര്‍ത്തവ്യബോധം, ഐഹികവികാരങ്ങളിലുള്ള നിയന്ത്രണം ഇവയൊക്കെ റംസാന്‍ മാസത്തിലെ തപശ്ഛര്യകളില്‍ പെടുന്നു. "തറാവീഹ്' എന്നറിയപ്പെടുന്ന ദൈര്‍ഘ്യമേറിയ നമസ്കാരം റംസാന്‍ മാസത്തിലാണ്. ചില നമസ്കാരങ്ങള്‍ 20 ഘട്ടങ്ങള്‍ വരെ നീളുന്നു.

പെരുന്നാളിന് പുത്തനുടുപ്പുകളണിയുന്നു. വിശിഷ്ടങ്ങളായ പലഹാരങ്ങളുണ്ടാക്കും. രാവിലെ ജുമഅ പള്ളികളില്‍ വച്ചോ, പ്രത്യേകം സജ്ജമാക്കപ്പെട്ട ഈദ്ഗാഹില്‍ വച്ചോ പ്രത്യേക നമസ്കാരമുണ്ടാകും. പിന്നീട് ഇമാമിന്‍റെ പ്രഭാഷണം. അത് കഴിഞ്ഞ് വിശേഷമായ വിരുന്ന്.

പ്രവാചകനിലൂടെ അള്ളാഹു വിശ്വാസികള്‍ക്ക് നല്‍കിയ പുണ്യമാസം: അടുത്ത പേജില്‍




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :