ക്ഷേത്രപ്രവേശന വിളംബരമെന്ന മഹാ വിപ്ളവം

WEBDUNIA|
തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ ക്ഷേത്രപ്രവേശന വിളംബരം യഥാസ്ഥിതികരായ ഹിന്ദുക്കള്‍ക്ക് അസഹനീയതയുടേയും മര്‍ദ്ദിതര്‍ക്കും ഹരിജനങ്ങള്‍ക്കും ആഹ്ളാദത്തിന്‍റേയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റേയും സന്ദേശമായിരുന്നു.

ജാതിമതഭേദമില്ലാതെ എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനത്തിന് അനുമതി നല്‍കിയ ഈ വിളംബരത്തിലൂടെ ഇന്ത്യയിലാദ്യമായി സര്‍ക്കാരുടമസ്ഥതിയിലുള്ള ക്ഷേത്രങ്ങളില്‍ അവര്‍ണര്‍ക്കും പ്രവേശനം നല്കുന്ന നാട്ടുരാജ്യമായി മാറി തിരുവിതാംകൂര്‍.

1936 നവംബര്‍ 12-(1112 തുലാം 27-ാം തീയതി) നാണ് ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായത്. അന്നുവരെ സവര്‍ണര്‍ക്കു മാത്രമേ ക്ഷേത്രങ്ങളില്‍ പ്രവേശനം ഉണ്ടായിരുന്നുള്ളൂ. അമ്പല വഴികളില്‍ പോലും അവര്‍ണര്‍ക്ക് നടക്കാന്‍ പാടില്ലായിരുന്നു

പുരോഗമന വീക്ഷണമുള്ള തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ 1936 നവംബര്‍ 12നാണ് സുപ്രസിദ്ധമായ ക്ഷേത്രപ്രവേശനവിളംബരം പ്രഖ്യാപിച്ചത്. വിളംബരമിറക്കിയത് അദ്ദേഹത്തിന്‍റെ 24-ാം പിറന്നാള്‍ ദിവസമായിരുന്നു.

തിരുവിതാംകൂറിലെ അവര്‍ണ്ണരായ ഹിന്ദുക്കള്‍ക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചു കിട്ടാനുള്ള ഏറെക്കാലം നീണ്ട സമരത്തിന്‍റെ ഫലമായാണ് "ക്ഷേത്രപ്രവശേന വിളംബരം' മഹാരാജാവ് പുറപ്പെടുവിച്ചത്. ജനങ്ങളുടെ അധ്യാത്മ വിമോചനത്തിന്‍റെ അധികാര രേഖയായ "സ്മൃതി' എന്നാണ് ഈ വിളംബരത്തെ ഗാന്ധിജി വിശേഷിപ്പിച്ചത്.

ഗാന്ധിജി വിശേഷിപ്പിച്ചതുപോലെ "ആധുനിക കാലത്തിന്‍റെ അത്ഭുതം' തന്നെയായിരുന്നു ക്ഷേത്രപ്രവശേന വിളംബരം. ""ജനങ്ങളുടെ ആത്മീയ വിമോചനത്തിന്‍റെ ഒരു സ്മൃതി''യായ ഈ വിളംബരത്തിന്‍റെ മാതൃക ഉടനെ മറ്റെല്ലാ ഹിന്ദു രാജ്യങ്ങളിലേക്കും പടര്‍ന്നുപിടിക്കുമെന്ന് ഗാന്ധിജി പ്രത്യാശിച്ചു.

. ""ആധുനിക കാലഘട്ടത്തിലെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ളവം'' എന്നാണ് രാജഗോപാലാചാരി വിളംബരത്തെ വിശേഷിപ്പിച്ചത്.

നിശബ്ദവും രക്തരഹിതവുമായ വിപ്ളവമായിരുന്നു ഇത്. ഹൈന്ദവ സമുദായത്തില്‍ പില്‍ക്കാലത്തുണ്ടായ നിശബ്ദ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചത് ഈ രാജകീയ വിളംബരമായിരുന്നു.

തിരുവനന്തപുരത്തെ കോട്ടയ്ക്കകത്ത് ക്ഷേത്രപ്രേവേശനവിളംബരത്തിന്‍റെ സ്മാരകമുണ്ട്. മണ്ഡപത്തിന്‍റെ പീഠത്തില്‍ മഹാരാജാവിന്‍റെ കൃഷ്ണ ശിലയില്‍ കൊത്തി യ പ്രതിമയും താഴെ അമ്പല നടയിലേക്ക് ഇരച്ചുകയറുന്ന പിന്നാക്കകാരും ഉള്‍പ്പെടുന്നതാണ് സ്മാരകം .




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :