അസറാം ബാപ്പുവിന്റെ ‘രാത്രികാല‘ ചികിത്സകളെക്കുറിച്ച് പരിചാരകന്‍

ജോധ്പുര്‍| WEBDUNIA|
PRO
ജോധ്പുര്‍: സ്വയം പ്രഖ്യാപിത ആള്‍ദൈവം അസറാം ബാപ്പുവിന്റെ വഴിവിട്ട നടപടികളെക്കുറിച്ച് കെയര്‍ ടേക്കറായ ശിവ പൊലീസില്‍ മൊഴിനല്‍കിയെന്ന് റിപ്പോര്‍ട്ട്. ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.

തന്റെ സ്ഥാപനത്തിനു കീഴിലുള്ള 16 കാരിയെ പിഡിപ്പിച്ചതിനാണ് ആസാറാം ബാപ്പു അറസ്റ്റിലാകുന്നത്. ഇപ്പോള്‍ ബാപ്പു ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

മധ്യപ്രദേശിലെ തന്റെ ഹോസ്റ്റല്‍ വാര്‍ഡന്‍ ശില്പിയുമായി ഇയാള്‍ വഴിവിട്ട ബന്ധം തുടര്‍ന്നിരുന്നെന്നും, ഇയാളുടെ മേഡിറ്റേഷന്‍ ഹട്ടില്‍ അസുഖങ്ങള്‍ സുഖപ്പെടുത്താനായി സ്ത്രീകളുമായി ഒറ്റയ്ക്ക് രാത്രികാലങ്ങളില്‍ കഴിയാറുണ്ടെന്നുമായിരുന്നു സന്തതസഹചാരിയുടെ വെളിപ്പെടുത്തലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

മൂന്ന് ആശ്രമങ്ങളിലും നിരവധി സ്ത്രീ പരിചാരകര്‍?- അടുത്ത പേജ്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :