കഠ്വാ സംഭവത്തിന് രാജ്യത്ത് തനിയാവർത്തനങ്ങളുണ്ടാവുന്നു, അജ്മീറിൽ ഏഴ് വയസ്സുകാരിയെ പൂജാരി ക്ഷേത്രത്തിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്തു

Sumeesh| Last Modified വെള്ളി, 27 ഏപ്രില്‍ 2018 (14:27 IST)
അജ്മീർ: കഠ്വ സംഭവത്തിൽ ലോകം മുഴുവൻ പ്രതിശേധിക്കുന്നതിനിടെയും രാജ്യത്ത് കുട്ടികൾക്ക് നേരെയുള്ള കൊടും ക്രൂരത തുടർക്കഥയാകുന്നു.
രജസ്ഥാനിലെ അജ്മീറിൽ ഏഴു വയസ്സുകാരിയെ പൂജാരി കേത്രത്തിനകത്ത് വച്ച് പീഡനത്തിനിരയാക്കി. കാളിചന്ദ് ഹനുമാന്‍ ക്ഷേത്രത്തിലെ പൂജാരി ശിവാനന്ദനാണ് അതേ ക്ഷേത്രത്തിൽ വച്ച് കുട്ടിയെ പീഡിപ്പിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പോക്സോ നിയം ചുമത്തിയിട്ടുണ്ട്.

ക്ഷേത്രത്തിനു സമീപത്തെ കല്യാണപുര കുന്നിൽ പശുക്കളെ മേക്കാനായി എത്തിയതായിരുന്നു പെൺകുട്ടി. കുട്ടിയെ ഇയാൾ നുണകൾ പറഞ്ഞ് ക്ഷേത്രത്തിനകത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടർന്നുള്ള പിതവിന്റെ അന്വേഷണത്തിൽ
ബോധരഹിതയായ നിലയിൽ ക്ഷേത്രത്തിനകത്തു നിന്നും പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.

രാജ്യത്ത് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ നിയമഭേതഗതി കൊണ്ടുവന്നിരുന്നു. 12 വയസ്സിൽ താഴെയുള്ള കുട്ടികളെ ലൈംഗീകമായി അതിക്രമിക്കുന്നവർക്ക് വധശിക്ഷ നൽകാനുള്ള ഓർഡിനൻസിൽ പ്രസിഡന്റ് ഒപ്പിടുകയും ചെയ്തു. എന്നിട്ടും കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ കൂടി വരുന്നത് സമൂഹത്തിൽ വലിയ് ആശങ്കയാണ് സൃഷ്ടിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :