വിവാഹത്തിന് തടസമാകുമെന്ന്; നവജാത ശിശുവിന്റെ ആറാമത്തെ വിരൽമുറിച്ച് ചാണകം തേച്ചു‍ - രക്തം വാർന്ന് കുഞ്ഞ് മരിച്ചു

വിവാഹത്തിന് തടസമാകുമെന്ന്; നവജാത ശിശുവിന്റെ ആറാമത്തെ വിരൽമുറിച്ച് ചാണകം തേച്ചു‍ - രക്തം വാർന്ന് കുഞ്ഞ് മരിച്ചു

 mother , sixth fingers , new born , police , പൊലീസ് , കുഞ്ഞ് , സ്‌ത്രീ , നവജാത ശിശു
ഭോപ്പാല്‍| jibin| Last Modified ഞായര്‍, 30 ഡിസം‌ബര്‍ 2018 (14:11 IST)
ഇരു കൈകളിലും കാലുകളിലും ആറ് വിരലുകളുമായി ജനിച്ച പെൺകുഞ്ഞിന്റെ ആറാമത്തെ വിരലുകൾ അമ്മ മുറിച്ചു മാറ്റി. കടുത്ത രക്തസ്രാവത്തെ തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ കുഞ്ഞ് മരിച്ചു. താരാഭായ് എന്ന സ്ത്രീയാണ് കുഞ്ഞിന്റെ വിരലുകൾ മുറിച്ചുമാറ്റിയത്.

മധ്യപ്രദേശിലെ ഗോത്ര​ഗ്രാമമായ സുന്ദര്‍ദേവിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കുട്ടിയുടെ വിവാഹത്തിന് അധിക വിരലുകള്‍ തടസ്സമാകുമെന്ന് ഭയന്നാണ് വിരലുകള്‍ മുറിച്ചു മാറ്റിയതെന്ന് താരാഭായ് പൊലീസിനോട് പറഞ്ഞു.

ഡിസംബര്‍ 22നാണ് താരാഭായ്ക്ക് കുഞ്ഞ് ജനിച്ചത്. വിരലുകള്‍ മുറിച്ചുമാറ്റിയതോടെ രക്തശ്രാവം ശക്തമായതോടെ ചാണകം തേച്ചു. കുട്ടി മരിച്ചുവെന്ന് വ്യക്തമായതോടെ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിടുകയായിരുന്നു. എന്നാല്‍ സംഭവം
മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇതോടെയാണ് അധികൃതര്‍ ഇടപ്പെട്ടത്.

കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌ മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു. പോസ്റ്റു മോർട്ടം ഫലം വന്നശേഷം അടുത്ത നടപടിയിലേക്കു കടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഗ്രാമത്തില്‍ നിലനിന്നിരുന്ന
അന്ധവിശ്വാസം മൂലമാണ് താരാഭായ് ക്രൂരത ചെയ്‌തതെന്നും റിപ്പോർട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :