ഭാര്യയെ കൊലപ്പെടുത്തിയതിന് ജയിലിലായി, മടങ്ങിയെത്തിയപ്പോൾ കണ്ടത് കാമുകനൊപ്പം ജീവിക്കുന്ന ഭാര്യയെ !

വെബ്‌ദുനിയ ലേഖകൻ| Last Modified ബുധന്‍, 4 മാര്‍ച്ച് 2020 (20:31 IST)
ഭുവനേശ്വര്‍: ഭാര്യയെ കൊലപ്പെടുത്തിയതിന് ജയിലിലായ യുവാവ് വർഷങ്ങൾക്ക് ശേഷം കണ്ടത് കാമുകനൊപ്പം ജീവിക്കുന്ന ഭാര്യയെ. ഒഡീഷയിലാണ് സംഭവം. ചൗലിയ സ്വദേശിയായ അഭയ സുത്തൂറാണ് ഭാര്യ ഇത്തിശ്രി മൊഹാനയെ കൊലപ്പെടുത്തി എന്ന കേസിൽ ജയിലിലായത്. മകളെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ചു എന്ന യുവതിയുടെ പിതാവിന്റെ പരാതിയെ തുടർന്നാണ് അഭയ ജയിലിലായത്.

2013 ഫെബ്രുവരി ഏഴിനായിരുന്നു അഭയയുടെയും ഇത്തിശ്രീയുടെയും വിവാഹം. വിവാഹത്തിന് ശേഷം രണ്ടുമാസം കഴിഞ്ഞതോടെ യുവതിയെ കാണാതാവുകയായിരുന്നു. ഭാര്യയെ കാണാനില്ലെന്ന് യുവാവ് പൊലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാല്‍ യുവതിയെ അഭയ കൊലപ്പെടുത്തിയതാണെന്നും സ്ത്രീധനത്തിന്‍റെ പേരില്‍ മകളെ അഭയ മര്‍ദ്ദിച്ചിരുന്നെന്നും ഇത്തിശ്രീയുടെ മാതാപിതാക്കൾ പരാതി നല്‍കി.

മകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം എവിടെയോ ഉപേക്ഷിച്ചതാണെന്നായിരുന്നു ഇത്തിശ്രിയുടെ ബന്ധുക്കൾ മൊഴി നകിയത്. ഇതോടെ കൊലക്കുറ്റം ചുമത്തി അഭയയെനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മൃതദേഹം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ഒരു മാസത്തിന് ശേഷം അഭയയ്ക്ക് ജാമ്യം ലഭിച്ചു. എന്നാൽ വർഷങ്ങൾക്ക് ശേഷം ഒഡീഷയിലെ പിപിലി എന്ന സ്ഥലത്തുവെച്ച്‌ അഭയ ഭാര്യയെ കണ്ടെത്തുകയായിരുന്നു.

രാജീവ് ലോച്ചന്‍ എന്നയാള്‍ക്കൊപ്പമായിരുന്നു ഇത്തിശ്രീ. ഇതോടെ അഭയ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു. രാജീവുമായി പ്രണയത്തിലായിരുന്നു എന്നും ഒരുമിച്ച് ജീവിക്കുന്നതിനായി ഒളിച്ചോടുകയായിരുന്നു എന്നും യുവതി മൊഴി നല്‍കി. രാജിവിനും ഇത്തിശ്രീക്കും രണ്ട് മക്കളുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :