പതിനൊന്നുകാരിയെ മാനഭംഗപ്പെടുത്തിയ ‘ആയിരം സഹോദരിമാരുടെ സഹോദരൻ’ അറസ്‌റ്റില്‍

ഭോപ്പാൽ| Last Modified ചൊവ്വ, 2 ജൂലൈ 2019 (16:19 IST)
പതിനൊന്നുകാരിയെ മാനഭംഗപ്പെടുത്തിയ പ്രതി പൊലീസിന് ലഭിച്ച ഊമക്കത്തില്‍ അറസ്‌റ്റില്‍. ‘ആയിരം സഹോദരിമാരുടെ സഹോദരൻ’ എന്നറിയപ്പെടുന്ന രാജേന്ദ്ര സിംഗ് എന്ന കെന്ദു ബാബയാണ് പിടിയിലായത്.

രാഖി കെട്ടാന്‍ എത്തുന്ന പെണ്‍കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്ന രാജേന്ദ്ര സിംഗ് ‘ആയിരം സഹോദരിമാരുടെ സഹോദരൻ’ എന്നാണ് അറിയപ്പെടുന്നത്. നിരവധി സ്‌ത്രീകളാണ് രാഖി കെട്ടാന്‍ ഇയാളുടെ അടുത്ത് എത്തുന്നത്.
ജനപ്രതിനിധി കൂടിയായ ഇയാള്‍
ഒരു വർഷത്തോളമായി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

ഭീഷണിയുണ്ടായിരുന്നതിനാല്‍ പീഡനവിവരം പെണ്‍കുട്ടി പുറത്തു പറഞ്ഞില്ല. കഴിഞ്ഞ മാര്‍ച്ചില്‍ മകള്‍ പീഡനത്തിന് ഇരയാകുന്ന കര്യം കുട്ടിയുടെ അമ്മ അറിഞ്ഞു. വിവരം ചോദിക്കാനെത്തിയ മാതാവിനെ രാജേന്ദ്ര സിങ് ഭീഷണിപ്പെടുത്തി നിശബ്ദയാക്കി.

ഇതിനു പിന്നാലെ പീഡനകാര്യം വ്യക്തമാക്കി ഗ്രാമവാസികളിലൊരാള്‍ പൊലീസിന് ഊമക്കത്ത് അയച്ചു. കത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ സത്യമുണ്ടെന്ന് തിരിച്ചറിഞ്ഞ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാജേന്ദ്ര സിംങിന്റെ വീട്ടില്‍ എത്തിയെങ്കിലും എതിര്‍പ്പ് മൂലം ഇയാളെ അറസ്‌റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല.

പൊലീസ് നിയമനടപടികളുമായി മുന്നോട്ട് പോയതോടെ പിറ്റേന്ന് നേരിട്ട് സ്‌റ്റേഷനിലെത്തി രാജേന്ദ്ര സിങ് കീഴടങ്ങുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :