യുപിയിൽ വീണ്ടും ക്രൂരത, മയക്കുമരുന്ന് കുത്തിവച്ച് കൂട്ടബലാത്സംഗം, കൈകാലുകളും ഇടുപ്പും തകർന്നു; 22കാരി മരിച്ചു

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 1 ഒക്‌ടോബര്‍ 2020 (07:51 IST)
ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി യുവതി മരിച്ച സംഭവത്തിൽ രാജ്യത്തെങ്ങും പ്രതിഷേധം ഉയരുമ്പോൾ യുപിയിൽ വീണ്ടും ക്രൂരത. കൂട്ടബലാത്സംഗത്തെ തുടർന്ന് ഉത്തർപ്രദേശിലെ ബൽറാപൂരിൽ 22 കാരി മരിച്ചു. യുവതിയെ മയക്കുമരുന്ന് കുത്തിവച്ച ശേഷം മൂന്നുപേർ ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സർവകലാശാലയിൽ പ്രവേശനം നേടി തിരിച്ചുവരുംവഴിയാണ് സംഭവം.

ആക്രമണത്തിൽ പെൺകുട്ടിയുടെ കൈകാലുകളും ഇടുപ്പും തകർന്നിരുന്നു. അവശയായ പെൺകുട്ടിയെ പ്രതികൽ റിക്ഷയിൽ കയറ്റിവിടുകയായിരുന്നു. വീട്ടിലെത്തിയതോടെ പെൺകുട്ടി ബോധരഹിതയായി. മാതാപിതാക്കൾ ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :