കുഴിമടിയനെന്ന് കോഹ്‌ലി വിളിക്കുമ്പോഴും ഇക്കാര്യത്തില്‍ രോഹിത് മാന്ത്രികനാണ്; ധോണിയുടെ പുഞ്ചിരി അതിനുള്ള തെളിവ്

കുഴിമടിയനെന്ന് കോഹ്‌ലി വിളിക്കുമ്പോഴും ഇക്കാര്യത്തില്‍ രോഹിത് മാന്ത്രികനാണ്; ധോണിയുടെ പുഞ്ചിരി അതിനുള്ള തെളിവ്

 Rohit Sharma , third ODI 200 , Cricket , team india , cricket , Record , India Sree lanaka , രോഹിത് ശർമ , ശ്രേയസ് അയ്യർ , ശിഖർ ധവാൻ , വിരാട് കോഹ്‌ലി , ക്രിക്കറ്റ് , ഇന്ത്യ ശ്രീലങ്ക
കനിഹ സുരേന്ദ്രന്‍| Last Updated: വ്യാഴം, 14 ഡിസം‌ബര്‍ 2017 (13:02 IST)
ബാറ്റ് കൊണ്ട് ഷോ കാണിക്കാന്‍ കോഹ്‌ലിയാണോ, രോഹിത്താണോ കേമനെന്ന ചോദ്യമുണ്ടായാല്‍ മടികൂടാതെ ആരും പറയുന്ന പേര് രോഹിത്തിന്റേതാകും. ഒരു ബോളില്‍ അഞ്ചോളം ഷോട്ടുകള്‍ വ്യത്യസ്ഥമായി കളിക്കാന്‍ ശേഷിയുള്ള ഏക താരം, കൂറ്റന്‍ സ്‌കോറുകള്‍ സ്വന്തമാക്കാന്‍ കേമന്‍ എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ ഏറെയുള്ള രോഹിത് ഒരു മടിയനാണെന്നാണ് കോഹ്‌ലിയുടെ അഭിപ്രായം.

മടിയും എപ്പോഴുമുള്ള ഉറക്കവും അവസാനിപ്പിച്ചാല്‍ രോഹിത് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാനാകുമെന്നതില്‍ സംശയമില്ലെന്ന് കോഹ്‌ലി പരസ്യമായി പറഞ്ഞിട്ടുണ്ട്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരനില്‍ നിന്നാണ് ഈ അഭിപ്രായം ഉണ്ടായതെന്നതാ‍ണ് ശ്രദ്ധേയം.

ധര്‍മ്മശാലയിലെ തണുത്തുറഞ്ഞ ഗ്രൌണ്ടില്‍ ചീട്ടുക്കൊട്ടാരം പോലെ ടീം തകരുന്ന കാഴ്‌ച കാണേണ്ടിവന്ന ക്യാപ്‌റ്റന്‍ മൊഹാലിയിലെ ഗ്രൌണ്ടില്‍ ബാറ്റ് കൊണ്ട് അത്ഭുതം തീര്‍ത്തപ്പോള്‍ എഴുതപ്പെട്ടത് ചരിത്രമാണ്. കോഹ്‌ലിയുടെ അഭാവം നികത്താന്‍ തനിക്കാകുമെന്ന് തെളിയിക്കാനും രോഹിത്തിന് സാധിച്ചു. ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഇരട്ട സെഞ്ചുറി സ്വന്തമാക്കാന്‍ 158 പന്തുകള്‍ വേണ്ടിവന്നപ്പോള്‍ മൂന്നാം ഇരട്ടസെഞ്ചുറിക്കായി അദ്ദേഹത്തിന് വേണ്ടിവന്നത് 153 പന്തുകള്‍ മാത്രമാണ്.

ക്രിസ്‌ ഗെയില്‍, എ ബി ഡിവില്ലിയേഴ്‌സ് എന്നിവരെ പോലെ ബാറ്റ് വീശാന്‍ ശേഷിയുള്ളവര്‍ ഇന്ത്യന്‍ നിരയില്‍ ഉണ്ടോയെന്ന് ഇനിയാരും ചോദിക്കില്ലെന്ന് ഉറപ്പാണ്. അത്രയും മാരകമായ പ്രകടനമാണ് ശ്രീലങ്കയ്‌ക്കതിരെ രോഹിത് പുറത്തെടുത്തത്. 12
സിക്‍സറുകളുടെയും 13 ഫോറുകളുടെയും അകമ്പടിയോടെ അദ്ദേഹം മുന്നാം ഇരട്ട സെഞ്ചുറി സ്വന്തമാക്കുമ്പോള്‍
ആരാധകരും ഇന്ത്യന്‍ ഡ്രസിംഗ് റൂമും തരിച്ചിരുന്നു.

പേരുകേട്ട ഇന്ത്യന്‍ നിരയെ ഒന്നാം ഏകദിനത്തില്‍ നാണംകെടുത്തി വിട്ടതിന്റെ ഹുങ്കുമായി ഗ്രൌണ്ടിലിറങ്ങിയ ലങ്കന്‍ താരങ്ങള്‍ രോഹിത് ഫോമിലെത്തിയതോടെ തലയില്‍ കൈവച്ചു പോയി. അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നും സിക്‍സറുകളും ഫോറുകളും ഒഴുകിയപ്പോള്‍ ധര്‍മ്മശാലയിലെ ലങ്കന്‍ ഹീറോ ലക്‍മല്‍ എട്ട് ഓവറില്‍ വിട്ടു നല്‍കിയത് 71 റണ്‍സാണ്. 10 ഓവറില്‍ 106 റണ്‍സാണ് ഫെര്‍നാന്‍ഡോ വഴങ്ങിയത്. കളിയുടെ ഒരു ഘട്ടത്തില്‍ പോലും ലങ്കയ്‌ക്ക് മുമ്പില്‍ രോഹിത് പതറിയില്ലെന്ന പ്രത്യേകതയും മൊഹാലിയിലെ മത്സരത്തിനുണ്ട്.

വിക്കറ്റിന് മുന്നില്‍ കുടുങ്ങി കൂടാരത്തിലേക്ക് മടങ്ങിയ ധോണി രോഹിത്തിനെ നോക്കി ഒരു ചിരി സമ്മാനിച്ചത് അപൂര്‍വ്വ നിമിഷങ്ങളില്‍ ഒന്നായിരുന്നു. ചരിത്രം തീര്‍ക്കാനൊരുങ്ങുന്ന രോഹിത്തിന്റെ പ്രകടനം ടീം ഒന്നാകെ ആസ്വദിക്കുന്നു എന്നതിന്റെ തെളിവായിരുന്നു മഹിയില്‍ നിന്നുണ്ടായ ഈ സമീപനം.

ഭാഗ്യം ചെയ്‌ത വ്യക്തി കൂടിയാണ് രോഹിത് ശര്‍മ്മ. രണ്ടാം വിവാഹ വാര്‍ഷികത്തില്‍ നായകന്റെ കുപ്പായമണിഞ്ഞ ഭര്‍ത്താവിന്റെ ബാറ്റിംഗ് കാണാനെത്തിയ ഭാര്യ റിതിക സജ്‌ദേഹിനെ സാക്ഷിനിര്‍ത്തിയാണ് അദ്ദേഹം മൊഹാലിയില്‍ വിസ്‌മയം തീര്‍ത്തത്.

ചരിത്രനേട്ടത്തിലേക്ക് രോഹിത് അടുക്കുമ്പോള്‍ സമ്മര്‍ദ്ദത്തിലായ റിതിക കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. മൂന്നാം ഇരട്ട സെഞ്ചുറിയെന്ന നേട്ടം അദ്ദേഹം കൈയെത്തി പിടിച്ചതോടെ അവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ഇതിനിടെ പ്രിയതമയ്‌ക്ക് ഫ്ലൈയിംഗ് കിസ് നല്‍കാന്‍ ഇന്ത്യയുടെ ഹിറ്റ്മാന്‍ മടിച്ചില്ല. വിവാഹ വാര്‍ഷികത്തില്‍ ഇതില്‍പ്പരം വിലപ്പെട്ട ഒരു സമ്മാനവും ഒരു ക്രിക്കറ്റ് താരവും ഭാര്യയ്‌ക്ക് നല്‍കിയിട്ടുണ്ടാകില്ല. അത്രയ്‌ക്കും മനോഹരമായിരുന്നു ആ നിമിഷങ്ങള്‍.

2013-ൽ ബംഗളൂരുവിൽ ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ഡബിള്‍ സെഞ്ചുറി (209) നേടിയ രോഹിത് 2014 നവംബർ 13ന് കൊല്‍ക്കത്തയില്‍ ലങ്കന്‍ ബോളര്‍മാരെ കശാപ്പ് ചെയ്‌ത് 264 റൺ അടിച്ചു കൂട്ടിയാണ്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ഈ വ്യക്തിഗത സ്കോര്‍ ഇന്നും തകര്‍ക്കപ്പെടാതെ നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഏകദിനത്തില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടാനുള്ള ശ്രമം തുടരുമെന്ന രോഹിത്തിന്റെ വാക്കുകള്‍ പൊന്നാകട്ടെ എന്ന പ്രാര്‍ഥനയിലാണ് ആരാധകര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

അഫ്ഗാനിസ്ഥാനെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചു; ഓസ്‌ട്രേലിയ ...

അഫ്ഗാനിസ്ഥാനെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചു; ഓസ്‌ട്രേലിയ സെമിയില്‍
ഗ്രൂപ്പ് 'ബി'യില്‍ നിന്ന് ഓസ്‌ട്രേലിയയ്‌ക്കൊപ്പം ദക്ഷിണാഫ്രിക്കയും ഏറെക്കുറെ സെമി ...

Kerala vs Vidarbha ranji trophy final: സച്ചിന്റെ പോരാട്ടം ...

Kerala vs Vidarbha ranji trophy final: സച്ചിന്റെ പോരാട്ടം പാഴായി?, വിദര്‍ഭക്കെതിരെ നിര്‍ണായകമായ ലീഡെടുക്കാനാകാതെ കേരളം
79 റണ്‍സുമായി ആദിത്യ സര്‍വതെ, 37 റണ്‍സുമായി അഹമ്മദ് ഇമ്രാന്‍ എന്നിവര്‍ മികച്ച പിന്തുണയാണ് ...

ഇതറിയാന്‍ റോക്കറ്റ് സയന്‍സ് പഠിക്കേണ്ടല്ലോ, ഇന്ത്യ ...

ഇതറിയാന്‍ റോക്കറ്റ് സയന്‍സ് പഠിക്കേണ്ടല്ലോ, ഇന്ത്യ കളിക്കുന്നത് ഒരേ വേദിയില്‍ മാത്രം അതിന്റെ ആനുകൂല്യം തീര്‍ച്ചയായും ഉണ്ട്: ദക്ഷിണാഫ്രിക്കന്‍ താരം
ഒരേ ഹോട്ടലില്‍ താമസിച്ച് ഒരേ വേദിയില്‍ മാത്രം കളിക്കാമെന്നത് തീര്‍ച്ചയായും നേട്ടമാണ്. അത് ...

Sachin Baby: അര്‍ഹതപ്പെട്ട സെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെ ...

Sachin Baby: അര്‍ഹതപ്പെട്ട സെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെ സച്ചിന്‍ വീണു !
235 പന്തില്‍ പത്ത് ഫോറുകളുടെ അകമ്പടിയോടെയാണ് സച്ചിന്‍ ബേബി 98 റണ്‍സെടുത്തത്

ഐപിഎല്ലിൽ തിരിച്ചെത്തും? , ജസ്പ്രീത് ബുമ്ര എൻസിഎയിൽ ബൗളിംഗ് ...

ഐപിഎല്ലിൽ തിരിച്ചെത്തും? , ജസ്പ്രീത് ബുമ്ര എൻസിഎയിൽ ബൗളിംഗ് പുനരാരംഭിച്ചു
ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ അവസാനമായി കളിച്ച ബുമ്രയ്ക്ക് ...