പാക്കിസ്ഥാനെ വരിഞ്ഞുമുറുക്കി ഇംഗ്ലണ്ട്; ഫൈനലില്‍ വിജയലക്ഷ്യം 138 റണ്‍സ്

സാം കറാന്‍, ആദില്‍ റാഷിദ്, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ ചേര്‍ന്നാണ് പാക്കിസ്ഥാനെ വരിഞ്ഞുമുറുക്കിയത്

രേണുക വേണു| Last Modified ഞായര്‍, 13 നവം‌ബര്‍ 2022 (15:13 IST)

ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് വെറും 138 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.

സാം കറാന്‍, ആദില്‍ റാഷിദ്, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ ചേര്‍ന്നാണ് പാക്കിസ്ഥാനെ വരിഞ്ഞുമുറുക്കിയത്. കറാന്‍ നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ആദില്‍ റാഷിദും ക്രിസ് ജോര്‍ദാനും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ബെന്‍ സ്‌റ്റോക്‌സ് ഒരു വിക്കറ്റ് നേടി.

28 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 38 റണ്‍സ് നേടിയ ഷാന്‍ മസൂദ് ആണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. ബാബര്‍ അസം 32 റണ്‍സ് നേടി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :