പുറത്താക്കേണ്ടിയിരുന്ന താരം, ഇങ്ങനെ പുറത്തുപോകുമെന്ന് കോഹ്‌ലി കരുതിയില്ല - നായകന്‍ ആശ്വാസത്തില്‍!

കോഹ്‌ലി പുറത്താക്കുന്നതിന് മുമ്പ് സഹതാരം പിന്മാറി - നായകന്‍ ആശ്വാസത്തില്‍!

   india , newzeland , virat kohli , dhavan , വിരാട് കോഹ്‌ലി , ശിഖര്‍ ധവാന്‍ , ഇന്ത്യ ന്യൂസിലന്‍ഡ് ടെസ്‌റ്റ് , ടീം ഇന്ത്യ
കൊല്‍ക്കത്ത| jibin| Last Modified ചൊവ്വ, 4 ഒക്‌ടോബര്‍ 2016 (13:51 IST)
ഇടത്തേ കൈവിരലിന് പരുക്കേറ്റതിനെത്തുടര്‍ന്ന് ഇന്ത്യ ന്യൂസിലന്‍ഡ് മൂന്നാം ടെസ്‌റ്റില്‍ നിന്ന് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ പിന്മാറിയത് നായകന്‍ വിരാട് കോഹ്‌ലിക്ക് നല്‍കിയത് ആശ്വാസം. രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ടെസ്‌റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ ഗൗതം ഗംഭീറിനെ തഴഞ്ഞ് മോശം പ്രകടനം തുടരുന്ന ധവാനെ രണ്ടാം ടെസ്‌റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയ തീരുമാനം തെറ്റായി പോയെന്ന് വ്യക്തമായിരുന്നു.

രണ്ട് ഇന്നിംഗ്‌സുകളിലും ധവാന്‍ പരാജയമായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 10 പന്ത് നേരിട്ട ധവാന് ഒരു റണ്‍സ് മാത്രമാണ് എടുക്കാന്‍ കഴിഞ്ഞത്. പേസ് ബൗളര്‍ ഹെന്‍ട്രിയുടെ പന്തില്‍ കുറ്റി തെറിച്ച് മടങ്ങുകയായിരുന്നു താരം. നിര്‍ണായകമായ രണ്ടാം ഇന്നിംഗ്‌സില്‍ 32 പന്തുകള്‍ നേരിട്ട് 17 റണ്‍സുമായി കൂടാരം കയറുകയായിരുന്നു. ബോള്‍ട്ടിന്റെ പന്തില്‍ വിക്കറ്റിന് കുടുങ്ങിയായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍ പുറത്തായത്.

ഇതോടെ ഇന്‍ഡോറില്‍ നടക്കുന്ന മൂന്നാം ടെസ്‌റ്റില്‍ നിന്ന് ധവാനെ ഒഴിവാക്കേണ്ടിവരുമെന്ന് കോഹ്‌ലിക്ക് വ്യക്തമായിരുന്നു. അടുപ്പക്കാരനായ ധവാനെ ടീമില്‍ ഒഴിവാക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്ന തോന്നലിനിടെയാണ് താരം പരുക്കിനെത്തുടര്‍ന്ന് മൂന്നാം ടെസ്‌റ്റില്‍ നിന്ന് പുറത്തായത്.

ആദ്യ ടെസ്റ്റിനിടെ പരുക്കേറ്റ ഓപ്പണർ കെഎൽ രാഹുലിന് പകരക്കാരനായാണ് ഗംഭീറിനെ ടീമിലേക്ക് മടക്കിവിളിച്ചത്. എന്നാൽ രണ്ടാം ടെസ്റ്റിൽ 11 അംഗ ടീമിൽ അവസരം നൽകിയില്ല. ധവാന് കൂടി പരുക്കേറ്റതോടെ മൂന്നാം ടെസ്റ്റിൽ അവസാന ഇലവനിൽ സ്‌ഥാനം നേടാൻ ഗംഭീറിന് അവസരം വന്നിരിക്കുകയാണ്. പരുക്കേറ്റ ധവാന് പകരം കരുൺ നായരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അവസാന ഇലവനിൽ ഗംഭീർ കളിച്ചേക്കുമെന്നാണ് സൂചന.

ഇന്ത്യയുടെ വെസ്‌റ്റ് ഇന്‍ഡീസ് പര്യടനത്തിലും ദുലീപ് ട്രോഫിയിലൊന്നും കാര്യമായ പ്രകടനം കാഴ്ച്ച വെക്കാന്‍ ധവാന്‍ ആയിട്ടില്ല. കഴിഞ്ഞ 10 ഇന്നിംഗ്‌സുകളില്‍ ഒരു അര്‍ധ സെഞ്ചുറി മാത്രം കണ്ടെത്താനാണ് ധവാന് ഇതുവരെ കഴിഞ്ഞത്. 84, 27, 26,1, 29, 29, 1, 17 എന്നിങ്ങനെയാണ് ധവാന്റെ കഴിഞ്ഞ മത്സരങ്ങളിലെ സ്‌കോര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :