ലങ്കയുടെ കിരീടധാരണം

മിര്‍പുര്‍| WEBDUNIA| Last Modified തിങ്കള്‍, 7 ഏപ്രില്‍ 2014 (09:51 IST)
PTI
ശ്രീലങ്കയുടെ ആറാട്ടില്‍ മുങ്ങി. സംഗക്കാരയുടെ വെടിക്കെട്ട് ബാറ്റിംഗും തിസാരെ പെരെരെയുടെ പടുകൂറ്റന്‍ സിക്‍സറും ലങ്കയെ നയിച്ചത് തങ്ങളുടെ ആദ്യ ട്വന്റി20 ലോകകപ്പ് കിരീടത്തിലേക്ക്.

ഇന്ത്യയെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ശ്രീട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കി. ഇന്ത്യയുടെ സ്‌കോര്‍ 130 റണ്‍സില്‍ ഒതുക്കിയ ലങ്ക 13 പന്തുകള്‍ ബാക്കിനില്‌ക്കെ, നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയം കൈവരിക്കുകയായിരുന്നു.

ട്വന്‍റി 20 ക്രിക്കറ്റിനോട് ഈ മത്സരത്തോടെ വിടപറഞ്ഞ മുന്‍നായകന്‍ കുമാര്‍ സംഗക്കാര(35 പന്തില്‍ പുറത്താവാതെ 52)യുടെ ഇന്നിങ്‌സാണ് ലങ്കയ്ക്ക് കന്നി ലോകകപ്പ് സമ്മാനിച്ചത്. സംഗക്കാരയാണ് ഫൈനലിലെ താരം. ടൂര്‍ണമെന്റിന്റെ താരമായി വിരാട് കോലി തിരഞ്ഞെടുക്കപ്പെട്ടു. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ 4ന് 130; ശ്രീലങ്ക 17.5 ഓവറില്‍ 4ന് 132.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :