നൂറ് തികയ്ക്കാതെ സച്ചിന്‍ പുറത്തായി

മൊഹാലി| WEBDUNIA|
PRO
PRO
ലോകകപ്പ് ക്രിക്കറ്റിന്റെ സ്വപ്നസെമിഫൈനലില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. 36.6 ഓവറില്‍ സയീദ് അജ്മലിന്റെ പന്തില്‍ സച്ചിന്‍ അഫ്രീ‍ദിക്ക് ക്യാച്ച് നല്‍കുകയായിരുന്നു. 115 പന്തുകളില്‍ നിന്ന് 11 ബൌണ്ടറികള്‍ ഉള്‍പ്പടെ സച്ചിന്‍ 85 റണ്‍സ് ആണ് എടുത്തത്. 37 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ 187 റണ്‍സ് എന്ന നിലയിലാണ്. ധോണിയും(18) റെയ്നയുമാണ് ക്രീസില്‍.

അസാമാന്യ ഫോമിലായിരുന്ന വിരേന്ദ്ര സെവാഗിനെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 25 പന്തുകളില്‍ നിന്ന് ഒമ്പത് ബൌണ്ടറികള്‍ ഉള്‍പ്പടെ 38 റണ്‍സാണ് സെവാഗ് എടുത്തത്. ആറ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സ് എടുത്തു.

ഉമര്‍ ഗുല്‍ എറിഞ്ഞ ആദ്യ ഓവറില്‍ ഒരു ബൌണ്ടറിയാണ് സെവാഗ് നേടിയത്. എന്നാല്‍ മൂന്നാം ഓവറില്‍ അഞ്ച് തവണയാണ് ഉമര്‍ഗുലിനെ സെവാഗ് അതിര്‍ത്തി കടത്തിയത്. പിന്നീടും മൂന്ന് തവണ സെവാഗ് പാക് ബൌളര്‍മാരെ അതിര്‍ത്തിയിലെത്തിച്ചു. എന്നാല്‍ ബൌളിംഗ് മാറ്റമുണ്ടായ ആറാം ഓവറിലെ അഞ്ചാം പന്തില്‍ വഹാബ്‌ റിയാസ്‌ സെവാഗിനെ വിക്കറ്റ് മുന്നില്‍ കുരുക്കി.

മുപ്പത്തിരണ്ട് പന്തുകളില്‍ നിന്ന് 27 റണ്‍സ് എടുത്ത ഗൌതം ഗംഭീറിനെമുഹമ്മദ് ഹഫീ‍സിന്റെ പന്തില്‍ ഗംഭീറിനെ കമ്രാല്‍ അക്മല്‍ സ്റ്റമ്പ് ചെയ്യുകയായിരുന്നു.

ഇരുപത്തിയാറാം ഓവറില്‍ തൊട്ടടുത്ത പന്തുകളില്‍ വിരാട് കോഹ്‌ലിയെയും യുവരാജിനെയും നഷ്ടമായി. ഈ ഓവറിലെ രണ്ടാമത്തെ പന്തില്‍ കോഹ്‌ലിയെ വഹാബ് റിയാസ് ഉമര്‍ അക്മലിന്റെ കൈകളിലെത്തിച്ചപ്പോള്‍ തൊട്ടടുത്ത പന്തില്‍ യുവരാജ് ക്ലീന്‍ ബൌള്‍ഡ് ആയി. കോഹ്‌ലി ഒമ്പത് റണ്‍സെടുത്തു.
ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ധോണി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് പേസര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. നെഹ്ര ടീമില്‍ തിരിച്ചെത്തിയിയിട്ടുണ്ട്. അശ്വിന് അവസരം ലഭിച്ചിട്ടില്ല.

ടീം...
ഇന്ത്യ...

മഹേന്ദ്ര സിംഗ് ധോണി (നായകന്‍), സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സേവാഗ്‌, ഗൗതം ഗംഭീര്‍, യുവരാജ്‌ സിംഗ്‌, വിരാട്‌ കോഹ്‌ലി, ഹര്‍ഭജന്‍ സിംഗ്‌, സഹീര്‍ ഖാന്‍, മുനാഫ്‌ പട്ടേല്‍, ആശിഷ്‌ നെഹ്‌റ, സുരേഷ്‌ റെയ്‌ന

പാകിസ്ഥാന്‍...

ഷാഹിദ്‌ അഫ്രീദി (നായകന്‍), മിസ്‌ബ ഉള്‍ ഹഖ്‌, മുഹമ്മദ്‌ ഹഫീസ്‌, കമ്രാന്‍ അക്‌മല്‍, യൂനിസ്‌ ഖാന്‍, ആസാദ്‌ ഷഫീഖ്‌, ഉമര്‍ അക്‌മല്‍, അബ്‌ദുള്‍ റസാഖ്‌, സയിദ്‌ അജ്‌മല്‍, ഉമര്‍ ഗുല്‍, വഹാബ്‌ റിയാസ്‌,

ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, പാക് പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനി, യുപി‌എ അധ്യക്ഷ സോനിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, അമിര്‍ ഖാന്‍ തുടങ്ങി പ്രമുഖരുടെ വന്‍ നിരതന്നെ മോഹാലിയില്‍ നടക്കുന്ന മത്സരം കാണാന്‍ എത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :