അസറുദ്ദീനല്ല, മകനാണ് ജ്വാലയുടെ കാമുകന്‍!

WEBDUNIA|
PTI
PTI
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായ മുഹമ്മദ് അസറുദ്ദീനുമായി ചുറ്റിക്കറങ്ങിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ബാഡ്‌മിന്റണ്‍ താരം ജ്വാലാ ഗട്ട ഇപ്പോള്‍ കറങ്ങുന്നത് അസറുദ്ദീന്റെ മകനായ അസാസുദ്ദീനൊപ്പം! ഹൈദരാബാദിലെ ഹെല്‍‌ത്ത് ക്ലബുകളിലും സ്പാകളിലും ഇവരിരുവരും നിത്യ സന്ദര്‍ശകരാണെന്നും എല്ലാ പരിപാടികള്‍ക്കും ഇരുവരും ഒപ്പമാണ് പോകുന്നതെന്നും ഒരു പ്രമുഖ ഇംഗ്ലീഷ് ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

“ജ്വാല എവിടെ കളിക്കാന്‍ പോയാലും പിന്നാലെ അസാസുദ്ദീനുമുണ്ടാകും. കളി കഴിഞ്ഞാല്‍ അസാസുദ്ദീന്റെ അടുത്തേക്ക് ജ്വാല പാഞ്ഞെത്തും. പിന്നെ ഇരുവരും കിന്നാരവും പറഞ്ഞ അങ്ങിനെയിരിക്കും. ബാഡ്‌മിന്റണ്‍ മത്സരങ്ങള്‍ക്ക് ഇരുവരും ഒരുമിച്ചാണ് വരുന്നത്, പോകുന്നതും ഒരുമിച്ച് തന്നെ” - ഇംഗ്ലീഷ് ന്യൂസ് പോര്‍ട്ടല്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ അസറുദ്ദീനും ജ്വാലയും തമ്മില്‍ വിവാഹേതര ബന്ധം ഉണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജ്വാലയ്ക്ക് അസറുദ്ദീന്‍ ഒരു ബി‌എം‌ഡബ്ലിയൂ കാര്‍ സമ്മാനിച്ച കഥയും അങ്ങാടിപ്പാട്ടായിരുന്നു. ബാഡ്‌മിന്റണ്‍ താരമായ ചേതന്‍ ആനന്ദാണ് ജ്വാലയുടെ ഭര്‍ത്താവ്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ചേതനൊപ്പമല്ല ജ്വാലയുടെ താമസം.

അസറുദ്ദീനൊപ്പം കറങ്ങിയിരുന്ന ജ്വാലയിപ്പോള്‍ അസറുദ്ദീന്റെ മകന്‍ അസാസുദ്ദീനൊപ്പം കറങ്ങുന്നത് കാണുന്നവരെ അത്ഭുതപ്പെടുത്തുകയാണ്. എന്നാല്‍ ജ്വാലയ്ക്ക് ഇതിലൊന്നും ഒരു കൂസലുമില്ല. അസറുദ്ദീനുമായുള്ള തന്റെ ബന്ധം ചില അസൂയാലുക്കള്‍ പറഞ്ഞ് പരത്തിയതാണെന്ന് പണ്ട് ജ്വാല പറഞ്ഞിരുന്നു. അസാസുദ്ദീനുമായി നല്ല സൌഹൃദം മാത്രമാണ് ഉള്ളതെന്നാണ് ഇപ്പോള്‍ ജ്വാലയുടെ ഭാഷ്യം. ജ്വാലയ്ക്ക് 27 വയസുണ്ട്. യുവ ക്രിക്കറ്റ് താരമായ അസാസുദ്ദീനാകട്ടെ 20 വയസും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :