ചികിത്സ കഴിഞ്ഞ് താടി വളര്‍ത്തിയ മോഹന്‍ലാല്‍, രജനികാന്തും കമല്‍ഹാസനും വന്നില്ല, ഒടുവില്‍ സമ്മതം മൂളി ലാല്‍, 26 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്നത് !

Mohanlal   Rajinikanth  Kamal Haasan
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 8 ജനുവരി 2024 (12:11 IST)
Rajinikanth Mohanlal Kamal Haasan
എത്ര കണ്ടാലും മതിവരാത്ത സിബി മലയില്‍ ചിത്രമായ 'സമ്മര്‍ ഇന്‍ ബത്‌ലഹേം' റിലീസ് ആയിട്ട് 26 വര്‍ഷങ്ങള്‍ പിന്നിടുന്നു. സിനിമയുടെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്.സുരേഷ് ഗോപിയുടെ ഡെന്നിസിന്റെ ഫാമിലേക്ക് അവധിക്കാലം ആഘോഷിക്കാനായി എത്തുന്ന മുത്തശ്ശനും മുത്തശ്ശിയും കുട്ടികളും ഓരോ തവണ കാണുമ്പോഴും പുത്തന്‍ അനുഭവങ്ങളാണ് കാഴ്ചക്കാരന് സമ്മാനിക്കുന്നത്.വരാനിരിക്കുന്ന ചിത്രം പ്രീക്വലിന്റെ തുടര്‍ച്ചയാകില്ല.

സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍, കലാഭവന്‍ മണി എന്നിവര്‍ അഭിനയിച്ച ചിത്രം 1998ലാണ് റിലീസായത്. ഇപ്പോഴിതാ സിനിമയിലേക്ക് മോഹന്‍ലാല്‍ എത്തിയതിനെ കുറിച്ച് സംവിധായകന്‍ സിബി മലയില്‍ പറയുകയാണ്.

മോഹന്‍ലാലിന്റെ നിരഞ്ജന്‍ എന്ന കഥാപാത്രം ഇപ്പോഴും മലയാളികളുടെ മനസ്സില്‍ ഉണ്ടാകും താടി നീട്ടി വളര്‍ത്തിയ ആ രൂപം. ഒരൊറ്റ രംഗത്തിലെ പ്രത്യക്ഷപ്പെട്ടിട്ടുള്ളുവെങ്കിലും സിനിമയില്‍ അത്രതന്നെ പ്രാധാന്യമുള്ള കഥാപാത്രം. അന്ന് ഈ വേഷം ചെയ്യുവാനായി രജനികാന്തിനെയും കമല്‍ ഹാസിനെയും നിര്‍മ്മാതാക്കള്‍ സമീപിച്ചിരുന്നു. താരമൂല്യമുള്ള ഒരു കഥാപാത്രത്തെ കൊണ്ടുവരുവാന്‍ ഒരു കാരണമുണ്ട് അത് സംവിധായകന്‍ സിബി മലയില്‍ തന്നെ വെളിപ്പെടുത്തി.

'സ്റ്റാര്‍ഡം കൊണ്ട് സുരേഷ് ഗോപിക്കും ജയറാമിനും മുകളില്‍ നില്‍ക്കുന്ന നടന്‍ എന്നായിരുന്നു ചിന്ത. അങ്ങനെയാണ് പല പേരുകള്‍ ചര്‍ച്ചയായത്. ഒടുവില്‍ മോഹന്‍ലാലിലേക്ക് ചര്‍ച്ചയെത്തുകയായിരുന്നു.
അങ്ങനെ ലാലിനെ സമീപിച്ചപ്പോള്‍ അദ്ദേഹം ബാംഗ്ലൂരില്‍ ആയൂര്‍വേദ ചികിത്സയിലായിരുന്നു. ഞാനും രഞ്ജിത്തും അദ്ദേഹത്തെ പോയി കണ്ടു. ചികിത്സ കഴിഞ്ഞ് താടിയൊക്കെ വളര്‍ത്തി ഇരിക്കുകയായിരുന്നു ലാല്‍. കാര്യം പറഞ്ഞപ്പോള്‍ രണ്ട് ദിവസത്തേക്കല്ലേ വരാമെന്ന് ലാല്‍ സമ്മതിച്ചു', സിബി മലയില്‍ പറഞ്ഞു.
ALSO READ:
Vijay Devarakonda And Rashmika: വിജയ് ദേവരകൊണ്ടയുടേയും രശ്മികയുടേയും വിവാഹനിശ്ചയം ഫെബ്രുവരി രണ്ടാംവാരത്തില്‍! ആഹ്ലാദത്തില്‍ ആരാധകര്‍







.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :