അന്ന് നിരാശനായി പോയ എന്നെ കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം വിളിച്ചു: ഓർത്തെടുത്ത് മമ്മൂട്ടി

Mammootty
Mammootty
നിഹാരിക കെ എസ്| Last Modified ശനി, 26 ഒക്‌ടോബര്‍ 2024 (16:08 IST)
എം.ടി വാസുദേവൻ നായരുടെ വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി സിനിമയിൽ സജീവമാകുന്നത്. എന്നാൽ മമ്മൂട്ടി ആദ്യമായി അഭിനയിച്ച ചിത്രം ഇതുവരെ റിലീസ് ആയിട്ടില്ല. ദേവലോകം എന്ന് പേരിട്ടിരുന്ന ചിത്രം സംവിധാനം ചെയ്തത് എം.ടി ആയിരുന്നു. ആ ചിത്രം പൂർത്തിയായില്ലെന്നും നിരാശയോടെ മടങ്ങിയ തന്നെ എം.ടി തന്നെ ഒരു വർഷം കഴിഞ്ഞ് തിരിച്ച് വിളിക്കുകയായിരുന്നുവെന്നും മമ്മൂട്ടി പറയുന്നു. എം.ടി കാലം നവതി വന്ദനം എന്ന പരിപാടിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഞാൻ മഞ്ചേരിയിൽ ജോലി ചെയ്തുകൊണ്ടിരുന്ന സമയം. അവിടെ മമ്മൂട്ടി എന്നായിരുന്നില്ല അറിയപ്പെട്ടിരുന്നത്. അഡ്വ. പി.എ മുഹമ്മദ് കുട്ടി എന്നായിരുന്നു. എന്റെ ഓഫീസിൽ പോസ്റ്റ്മാൻ വന്ന് ചോദിച്ചു, സാർ ഈ മമ്മൂട്ടി എന്ന് പറയുന്ന വക്കീൽ ഇവിടെ ഉണ്ടോ എന്ന്? വളരെ സന്തോഷത്തോടെ ഞാൻ പറഞ്ഞു. അത് ഞാനാണ് എന്ന്. എനിക്കൊരു കത്തുണ്ടെന്ന് പറഞ്ഞു. ജനശകത്തി ഫിലിംസിന്റെ കത്താണത്. തുറന്നു നോക്കിയപ്പോൾ ദേവലോകം എന്ന സിനിമയിൽ എനിക്കൊരു വേഷമുണ്ടെന്ന് അതിൽ പറയുന്നു.

എന്റെ കല്യാണം കഴിഞ്ഞ് ആറാം ദിവസമായിരുന്നു ഷൂട്ട്. മണവാളൻ ആയിട്ടായിരുന്നു ഞാൻ ഷൂട്ടിന് പോയത്. ഭാഗ്യമോ നിർഭാഗ്യമോ ആ സിനിമ പൂർത്തിയായില്ല. കൃത്യം ഒരു വർഷം കഴിഞ്ഞ് വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ എന്ന ചിത്രത്തിലേക്ക്, അന്ന് നിരാശനായി പോയ എന്നെ അദ്ദേഹം വിളിച്ചു. അതാണ് ഞാനും എം.ടൈയുമായിട്ടുള്ള ഗുരു ശിഷ്യ ബന്ധത്തിന്റെ തുടക്കം', മമ്മൂട്ടി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :