മാനസിക പീഡനം, പണം തട്ടിയെടുക്ക്കാൻ ശ്രമിച്ചു, അമല പോളിൻ്റെ പരാതിയിൽ മുൻ കാമുകൻ അറസ്റ്റിൽ

അഭിറാം മനോഹർ| Last Modified ചൊവ്വ, 30 ഓഗസ്റ്റ് 2022 (18:13 IST)
പണം തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന അമല പോളിൻ്റെ പരാതിയിൽ മുൻ കാമുകനും ഗായകനുമായി ഭവ്നിന്ദർ സിംഗ് അറസ്റ്റിൽ. തന്നെ വഞ്ചിച്ചതായും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടികാണിച്ച് വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച് പോലീസിനാണ് അമല പരാതി നൽകിയത്.

2020 നവംബറിൽ ഭവ്നിന്ദറിനെതിരെ നടി ചെന്നൈ ഹൈക്കോടതിയിൽ മാനനഷ്ട കേസ് ഫയൽ ചെയ്തിരുന്നു. 2018ൽ സ്വകാര്യമായി നടത്തിയ ഫോട്ടോഷൂട്ടിൻ്റെ ചിത്രങ്ങൾ വിവാഹം കഴിഞ്ഞെന്ന രീതിയിൽ തെറ്റായി പ്രചരിപ്പിച്ചെന്നും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നുമായിരുന്നു ഇതിൽ പറഞ്ഞിരുന്നത്.

2018ൽ അമലയും ഭവ്നിന്ദറും ചേർന്ന് പ്രൊഡക്ഷൻ കമ്പനി തുടങ്ങുകയും ഇരുവരും ചേർന്ന് ഓറോവില്ലിനടുത്തുള്ള പെരിയമുതലിയാർ ചാവടിയിലേക്ക് താമസം മാറിയെന്നും പോലീസ് പറയുന്നു. കുറച്ച് കാലങ്ങൾക്ക് ശേഷം ഇവർ വേർപിരിയുകയും ചെയ്തു. ഈ നിർമാണകമ്പനിയുടെ ബാനറിലാണ് കഡാവർ എന്ന ചിത്രം നിർമിച്ചിരുന്നത്.

നടി നൽകിയ പരാതിയെ തുടർന്ന് വില്ലുപുരം പോലീസ് വ്യാജരേഖ ചമയ്ക്കൽ, ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് മുൻകാമുകനെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :