സിദ്ദിഖ് ഇപ്പോഴും ഒളിവിൽ, മുൻകൂർ ജാമ്യാപേക്ഷയിൽ അതിജീവിത കള്ളസാക്ഷിയെ സൃഷ്ടിച്ചെന്ന് ആരോപണം

Siddique
Siddique
അഭിറാം മനോഹർ| Last Modified വെള്ളി, 27 സെപ്‌റ്റംബര്‍ 2024 (12:32 IST)
ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി 4 ദിവസമായിട്ടും നടന്‍ സിദ്ദിഖിനെ കണ്ടെത്താനാകാതെ ഇരുട്ടില്‍ തിരെഞ്ഞ് പോലീസ്. ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വിഫലമായി. ഇതോടെ നടന്റെയും സുഹൃത്തുക്കളുടെയും വീടുകള്‍ പോലീസ് നിരീക്ഷണത്തിലാണ്. അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെതിരെ സിദ്ദിഖ് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. കഴിഞ്ഞ ദിവസം കോടതി ഹര്‍ജി രജിസ്റ്റര്‍ ചെയ്തിരുന്നു.

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതിജീവിത കള്ളസാക്ഷിയെ സൃഷ്ടിച്ചു എന്നാണ് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ആരോപിക്കുന്നത്. മാസ്‌ക്കറ്റ് ഹോട്ടലില്‍ തന്റെ മുറിയിലേക്ക് എത്തിച്ചയാള്‍ എന്ന നിലയില്‍ അതിജീവിത കള്ള സാക്ഷിയെ സൃഷ്ടിച്ചതായാണ് ആരോപണം. പരാതിയില്‍ ഗൂഡാലോചനയുണ്ടെന്നും ഇക്കാര്യം ഹൈക്കോടതി പരിഗണിച്ചില്ലെന്നും സിദ്ദിഖ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദിക്കുന്നു.


സുപ്രീം കോടതിയിലെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ അനുകൂല ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിദ്ദിഖ്. അതുവരെ ഒളിവില്‍ തുടരാനാണ് തീരുമാനം എന്നാണ് ലഭിക്കുന്ന സൂചന. അതിനുള്ളില്‍ പിടികൊടുത്താല്‍ മാസങ്ങള്‍ റിമാന്‍ഡില്‍ കഴിയേണ്ടിവരുമെന്ന ആശങ്ക നടനുണ്ട്. അറസ്റ്റിന് തിങ്കളാഴ്ച വരെ പോലീസ് വൈകിപ്പിക്കുമോ അതോ നിലവിലെ വിമര്‍ശനങ്ങള്‍ക്കിടയില്‍ സിദ്ദിഖിന്റെ അറസ്റ്റ് നടക്കുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :