ലോഹി സംസാരിച്ചില്ല, സംസാരിച്ചത് കഥാപാത്രങ്ങള്‍; പറഞ്ഞത് അവരുടെ ജീവിതം !

രവിശങ്കരന്‍| Last Updated: തിങ്കള്‍, 28 ജൂണ്‍ 2021 (10:58 IST)
എം ടിയെക്കാളും പത്മരാജനേക്കാളും മികച്ച തിരക്കഥാകൃത്താണ് ലോഹിതദാസ് എന്നത് കല്‍‌പ്പറ്റ നാരായണന്‍ നടത്തിയ ഒരു നിരീക്ഷണമാണ്. എം ടിയും പത്മരാജനും സാഹിത്യത്തോടും, ലോഹിയാകട്ടെ കൂടുതലായി സിനിമയോടും ചേര്‍ന്നു നില്‍ക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്‍റെ നിഗമനം. അതായത്, സിനിമയ്ക്കു വേണ്ടി മാത്രമായിരുന്നു ലോഹിയുടെ രചനാപ്രവര്‍ത്തനം. അല്ലെങ്കില്‍ സിനിമാറ്റിക് കൃതികള്‍ രചിക്കാന്‍ എം ടിയെക്കാളും പത്മരാജനെക്കാളും വിരുത് ലോഹിക്കു തന്നെ.

നാരായണന്‍റെ ഈ അഭിപ്രായത്തെ അംഗീകരിക്കാനോ അതിന് ഒരു വേദി നല്‍കാനോ അകാരണമായ ഒരു ഭയം ചില മാധ്യമങ്ങളെ അനുവദിച്ചിരുന്നില്ല എന്നാണ് മനസിലാക്കാനാകുന്നത്. എം ടിയെയോ പത്മരാജനെയോ വിമര്‍ശിക്കാനുള്ള തന്‍റേടം മാധ്യമങ്ങള്‍ക്കില്ല എന്നതു പോകട്ടെ, ലോഹിതദാസ് എന്ന പ്രതിഭയെ അംഗീകരിക്കാനുള്ള സന്‍‌മനസു പോലും അദ്ദേഹത്തിന്‍റെ മരണശേഷമാണുണ്ടായത്. കല്‍‌പറ്റ നാരായണന്‍റെ വീക്ഷണമാണ് ശരിയെന്ന് ബോധ്യമുള്ളതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ ആക്രമണങ്ങള്‍ ഉണ്ടാകാത്തതെന്ന് കരുതാം.

ഈ മൂവരുടെയും സിനിമകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്ന ഒന്നുണ്ട്, കഥാപാത്രങ്ങളുടെ മൌലികമായ സംഭാഷണ രീതി. ലോഹിയുടെ ഒരു കഥാപാത്രത്തിലൂടെയും എഴുത്തുകാരന്‍ സംസാരിക്കുന്നില്ല. സംസാരിക്കുന്നത് കഥാപാത്രങ്ങള്‍ തന്നെയാണ്. അമരത്തിലെ അച്ചൂട്ടി സംസാരിക്കുന്നതു പോലെയല്ല കിരീടത്തിലെ സേതു സംസാരിക്കുന്നത്. അതുപോലെയല്ല അച്യുതന്‍‌നായരോ കീരിക്കാടനോ സംസാരിക്കുന്നത്. പാഥേയത്തിലെ ചന്ദ്രദാസിന് കൂടുതല്‍ തെളിമയും ശുദ്ധിയുമുള്ള ഭാഷയാണ്. വേട്ടക്കാരന്‍ വാറുണ്ണിക്ക് അയാളെപ്പോലെതന്നെ വികൃതമായ സംസാരരീതി.

ഓരോ കഥാപാത്രത്തിനും അയാളുടെ ജീവിതപരിസരവും കുടുംബപശ്ചാത്തലവും കുലവുമൊക്കെ അടിസ്ഥാനമാക്കിയുള്ള സംസാരശൈലി നല്‍കാനാണ് ലോഹി ശ്രമിച്ചിട്ടുള്ളത്. അതില്‍ അങ്ങേയറ്റം വിജയിക്കാനും അദ്ദേഹത്തിനായി. തനിക്കു കുറേ കാര്യങ്ങള്‍ പറയാനുണ്ട്, അത് കഥാപാത്രങ്ങളിലൂടെ പറയുന്നു എന്ന ചില തിരക്കഥാകൃത്തുക്കളുടെ രീതി ഒട്ടും ലോഹിതദാസിനില്ല തന്നെ.

എന്നാല്‍ ഇതായിരുന്നില്ല, പത്മരാജന്‍റെയോ എം ടിയുടെയോ സിനിമകളില്‍ കാണാനായത്. ചന്തു വീരപുരുഷനായിരിക്കാം. പക്ഷേ ഇത്രയും വാചാലനും വാഗ്‌മിയുമാകുന്നതെങ്ങനെ. ചന്തുവിനെ വിടാം, അതിന്‍റെ ഹീറോയിസത്തിന് ആ പ്രയോഗങ്ങള്‍ നല്ലതാണ്. എം ടിയുടെ കഥാപാത്രങ്ങളായ റഷീദും(പഞ്ചാഗ്‌നി), രവിശങ്കറും (സുകൃതം), പെരുന്തച്ചനും, ഒരു ചെറുപുഞ്ചിരിയില്‍ ഒടുവില്‍ അവതരിപ്പിച്ച നായകനും, ഉത്തരത്തിലെയും പരിണയത്തിലെയും ജാനകിക്കുട്ടിയിലെയും കഥാപാത്രങ്ങളെയും പരിശോധിച്ചാല്‍ മനസിലാകും, ഏവര്‍ക്കുമുണ്ട് അതിവാചാലത. അത് എം ടിയുടെ സംഭാഷണരചനാ ശൈലിയാണ്. അവിടെ കഥാപാത്രങ്ങള്‍ക്ക് സ്വന്തമായ ഇടം ഇല്ലാതാകുന്നു.

ഈ വാചാലത പത്മരാജന്‍ കഥാപാത്രങ്ങള്‍ക്കുമുണ്ട്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ സംഭാഷണങ്ങളുടെ അതിപ്രസരം കൊണ്ട് അലോസരം തോന്നുന്ന സിനിമയാണ് കരിയിലക്കാറ്റു പോലെ. ഇതിന്‍റെ മറ്റൊരു പതിപ്പാണ് ഈ തണുത്ത വെളുപ്പാന്‍ കാലത്ത്. ഇടവേള എന്ന ചിത്രത്തിലെ വിദ്യാര്‍ത്ഥികളും അരപ്പെട്ട കെട്ടിയ ഗ്രാമത്തിലെ കൂട്ടുകാരും സംഭാഷണങ്ങളുടെ കാര്യത്തില്‍ സാദൃശ്യമുള്ളവരാണ്.

വടക്കന്‍ വീരഗാഥയിലെ ചന്തുവിന് എം ടി എത്രമാത്രം കൃത്രിമമായ സംഭാഷണങ്ങള്‍ സൃഷ്ടിച്ചോ അതുപോലെ ഞാന്‍ ഗന്ധര്‍വനു വേണ്ടി പത്മരാജനും വടിവൊത്ത സാഹിത്യമെഴുതി. മൂന്നാം പക്കത്തിലെ ഭാസിയും മുത്തച്ഛനും, തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും, മുന്തിരിത്തോപ്പുകളിലെ സോളമനുമെല്ലാം ഇത്തരക്കാര്‍ തന്നെ. എന്തു കൊണ്ട് സോളമന്‍ സോളമന്‍റേതു മാത്രമായ ഒരു ഭാഷ സൃഷ്ടിക്കുന്നില്ല. എന്തുകൊണ്ട് ദേശാടനക്കിളികളിലെ നായകന്‍ ഇത്ര വാചാലനാകുന്നു?

ഇവിടെയാണ് ലോഹിതദാസ് സൃഷ്ടിച്ച കഥാപാത്രങ്ങളുടെ മേന്‍‌മ. കല്‍പ്പറ്റ നാരായണന്‍റെ വീക്ഷണം പോലെ, കുടുംബപുരാണത്തിലെ തിലകന്‍റെ കഥാപാത്രത്തിനുള്ള വാചാലത ആ കഥാപാത്രത്തിന്‍റേതു മാത്രമാണ്. മറ്റു കഥാപാത്രങ്ങളിലേക്കോ മറ്റ് സിനിമകളിലേക്കോ അത് പടരുന്നില്ല. ഓരോ ജീവിത സാഹചര്യങ്ങളിലും സാധാരണക്കാരായ മനുഷ്യര്‍ എങ്ങനെ പ്രതികരിക്കുന്നു, സംസാരിക്കുന്നു എന്നതാണ് ലോഹിയുടെ കഥകളുടെ വളര്‍ച്ചാവഴി.

മറ്റൊന്ന് കഥാപശ്ചാത്തലങ്ങളുടെ കാര്യമാണ്. ലോഹിയെപ്പോലെ ഇത്രയും വ്യത്യസ്തമായ കഥാപശ്ചാത്തലങ്ങള്‍ സൃഷ്ടിച്ച മറ്റൊരു തിരക്കഥാകൃത്ത് മലയാളത്തിലില്ല. ആശാരിയും മൂശാരിയും കൊല്ലനും ചായക്കടക്കാരനും പൊലീസുകാരനും കൊലയാളിയുമെല്ലാം ആ തൂലികയില്‍ നിന്ന് ജനിച്ചു. ജാതീയമായ വ്യത്യസ്തത ഇത്രയേറെ അനുഭവിപ്പിച്ച തിരക്കഥാകൃത്തും ലോഹിതദാസിനോളം മറ്റൊരാളില്ല. കസ്തൂരിമാനില്‍ നായരും ഈഴവനും ക്രിസ്ത്യാനിയുമുണ്ട്. ഭൂതക്കണ്ണാടിയിലെ നായിക പുള്ളുവത്തിയാണ്. നായരില്‍ താണ ഹൈന്ദവ കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ ഭയപ്പെടുന്ന തിരക്കഥാകൃത്തുക്കള്‍ വാഴുന്ന കാലമാണിതെന്നോര്‍ക്കണം. ഈ വ്യത്യസ്തത നല്‍കാന്‍ എം ടിക്കോ പത്മരാജനോ പോലും കഴിഞ്ഞിട്ടില്ല. ലോഹിയുടെ സിനിമകള്‍ ശബ്ദരേഖകളായി താഴുന്നില്ല. അത് ജീവിതം നിറഞ്ഞുനില്‍ക്കുന്ന കാഴ്ചാനുഭവങ്ങളാണ്.

മണ്ണില്‍ ചവിട്ടി നില്‍ക്കുന്ന കഥാപാത്രങ്ങളാണ് എം ടിയുടേതും പത്മരാജന്‍റേതും എന്ന് വ്യാഖ്യാനിക്കപ്പെടുമ്പോഴും, ശ്രദ്ധിക്കുക, അവരൊക്കെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തലത്തില്‍ സാഹസികരാണ്. ജീവിതത്തില്‍ പലതും വെട്ടിപ്പിടിക്കാന്‍, മറ്റുള്ളവര്‍ക്ക് കഴിയാത്ത പലകാര്യങ്ങളും ചെയ്യാന്‍, വാക്കുകൊണ്ടും ശരീരം കൊണ്ടും ആയുധം കൊണ്ടും ആള്‍ബലം കൊണ്ടും പ്രാപ്തരാണ് എം ടിയുടെയും പത്മരാജന്‍റെയും കഥാപാത്രങ്ങള്‍. അത് ഹീറോയിസം പ്രൊജക്ട് ചെയ്യുന്ന രീതിയാണ്. അല്ലെങ്കില്‍, വില്‍ക്കലിനു വേണ്ടിയുള്ള കഥാപാത്രനിര്‍മ്മിതികള്‍.

ഇത്തരം സൃഷ്ടികള്‍ ഒന്നുപോലും ലോഹിതദാസില്‍ നിന്ന് ഉണ്ടായിട്ടില്ലെന്ന് കാണാം. പച്ചയായ ജീവിതമാണ് അവിടെ തെളിയുന്നത്. കച്ചവട സിനിമയുടെ ഉസ്താദായ ജോഷിക്കു വേണ്ടിപ്പോലും ലോഹി എഴുതിയത് മഹായാനവും കുട്ടേട്ടനും കൌരവരുമാണ്. ഇതില്‍ ഏറ്റവും ആക്ഷന്‍ മൂഡുള്ള കൌരവര്‍ പറയുന്ന വിഷയം അച്ഛനും മകളും തമ്മിലുള്ള ബന്ധമാണ്. അല്ലെങ്കില്‍ നഷ്ടപ്പെട്ടു പോയെന്നുകരുതിയ മകളെ തിരിച്ചു കിട്ടുന്ന ഒരച്ഛന്‍റെ ജീവിതത്തിലെ മാറ്റങ്ങള്‍. മഹായാനം മമ്മൂട്ടിയുടെ കരിയറിലെ ഉജ്ജ്വലമായ അധ്യായമായി. ജോഷിക്കു വേണ്ടി പത്മരാജന്‍ തൂലികയെടുത്തപ്പോള്‍, അത് ജോഷി ശൈലിയില്‍ തന്നെയുള്ള ഒരു കുറ്റാന്വേഷണ ചിത്രമായി. അല്ലെങ്കില്‍ കരിയിലക്കാറ്റിന്‍റെ മറ്റൊരു പതിപ്പ്.

ഐ വി ശശിക്ക് ലോഹി നല്‍കിയത് മുക്തിയും മൃഗയയുമാണ്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരു എഴുത്തുകാരന്‍റെ ചിന്തയില്‍ വരാന്‍ സാധ്യതയില്ലാത്ത ഒരു കഥയായിരുന്നു മൃഗയ. സിബി മലയിലിനു വേണ്ടിയെഴുതിയ ദശരഥവും അതുപോലെ തന്നെ. കഥകളിയെക്കുറിച്ച് കേവലം അറിവു പോലും ഇല്ലാതെ കമലദളം പോലൊരു ക്ലാസിക് ലോഹി സമ്മാനിച്ചു. അക്ഷരങ്ങള്‍ തനിക്ക് ഈശ്വരന്‍ തരുന്ന ഭിക്ഷയാണെന്ന് ലോഹി പറഞ്ഞത് അതുകൊണ്ടാണ്. മറ്റുപലരെയും പോലെ സാഹിത്യപ്രവര്‍ത്തനത്തിന്‍റെ ഓരം പറ്റിയുള്ള സിനിമാജോലിയായിരുന്നില്ല അത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

കൈക്കൂലി : തഹസീൽദാർ അറസ്റ്റിൽ

കൈക്കൂലി : തഹസീൽദാർ അറസ്റ്റിൽ
മുമ്പ് ഇയാള്‍ വില്ലേജ് ഓഫീസര്‍ ആയിരുന്ന സമയത്ത് കൈക്കൂലി കേസില്‍ പിടിയിലായിരുന്നു ...

മദ്ധ്യവയസ്കയ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു : ...

മദ്ധ്യവയസ്കയ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു : യുവാവ് അറസ്റ്റിൽ
പേരൂര്‍ക്കട സ്വദേശി ഗോപകുമാറിനെയാണ് പോലീസ് പിടികൂടിയത്.

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ ചിത്രങ്ങൾ ...

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച് പണം തട്ടിയ വിരുതൻ പിടിയിൽ
ഗള്‍ഫിലെ ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന പ്രതി ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്.

എട്ടു പേരിൽ നിന്ന് പതിനൊന്നര ലക്ഷം തട്ടിയ സംഭവത്തിൽ ...

എട്ടു പേരിൽ നിന്ന് പതിനൊന്നര ലക്ഷം തട്ടിയ സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസ്
ഷൈലജ അടക്കമുള്ള നാലു സ്ത്രീകളുടെയും മറ്റുമുള്ളവരുടെ പണം തട്ടിയെടുത്തു നിന്നാണ് പരാതി.

ചെറിയ കുറ്റകൃത്യങ്ങൾക്ക് ബന്ധപ്പെട്ട കേസുകളിൽ ചോദ്യം ...

ചെറിയ കുറ്റകൃത്യങ്ങൾക്ക് ബന്ധപ്പെട്ട കേസുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി പോലീസ് സ്റ്റേഷനിൽ പാർപ്പിക്കേണ്ടതില്ലെന്ന് ഡി.ജി.പി
ചെറിയ കുറങ്ങൾ സംബന്ധിച്ച് ഉള്ള കേസുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി ...