കാപട്യമില്ലാത്ത മനസ് തുറന്നുകാട്ടാനായിരുന്നു ആ ‘തീട്ടക്കഥ’ !

WEBDUNIA|
PRO
‘ആമേന്‍’ എന്ന സിനിമയില്‍ ഏറെ പ്രശംസിക്കപ്പെട്ടതും വിമര്‍ശകരാല്‍ ആക്രമിക്കപ്പെട്ടതുമായ ആ ‘തീട്ടക്കഥ’യ്ക്ക് എന്ത് ലക്‍ഷ്യമായിരുന്നു സിനിമയില്‍ ഉണ്ടായിരുന്നത് എന്നത് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി വ്യക്തമാക്കുന്നു. കാപട്യമില്ലാത്ത മനസ് തുറന്നുകാട്ടാനുള്ള ശ്രമമാണ് ആ സിനിമയെന്ന് ബോധ്യപ്പെടുത്താനായിരുന്നു ആ രംഗമെന്ന് ലിജോ പറയുന്നു. ആമേനില്‍ ഉപയോഗിച്ച എല്ലാ തമാശകള്‍ക്കും വിശദീകരണം നല്‍കാന്‍ കഴിയുമെന്നും സംവിധായകന്‍ അറിയിക്കുന്നു.

“ആമേനില്‍ ഞാന്‍ ഉപയോഗിച്ചിരിക്കുന്ന പ്രയോഗങ്ങള്‍ കഥയിലെ സാഹചര്യം ആവശ്യപ്പെടുന്നവ മാത്രമാണ്. അത് ഏതെങ്കിലും അശ്ലീല പ്രയോഗങ്ങളല്ല. കുമരങ്കരി എന്ന ഗ്രാമത്തിന്‍റെ സാമൂഹിക സാഹചര്യങ്ങളില്‍ സ്വാഭാവികമായി കടന്നുവരുന്നവയാണ്. പുതിയ സിനിമയായ ആന്‍റിക്രൈസ്റ്റില്‍ അധോവായു തമാശകള്‍ എനിക്ക് പറയാനാകില്ല. കാരണം, ആ സിനിമ അത് ആവശ്യപ്പെടുന്നില്ല” - മാധ്യമം വാര്‍ഷിക പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ ലിജോ വ്യക്തമാക്കുന്നു.

“റിയലിസത്തില്‍ നിന്നല്ല, ഫിക്ഷനില്‍ നിന്നാണ് നമ്മുടെ സിനിമകള്‍ അകന്നുതുടങ്ങിയത്. എല്ലാവരും റിയലിസത്തിന് പിന്നാലെ ഓടുമ്പോള്‍ ഇവിടെ ഫിക്ഷനുകള്‍ ഇല്ലാതാകുന്നു. ഫിക്ഷന്‍റെ അന്ത്യം ഭാവനയുടെ മരണമാണ്. ഫിക്ഷന്‍ ആഖ്യാനത്തിനായി മനഃപൂര്‍വം ഞാന്‍ തെരഞ്ഞെടുത്തതാണ് ആന്‍റിക്രൈസ്റ്റ് എന്ന അടുത്ത ചിത്രം. കല്‍പ്പിത കഥയുടെ സ്വാതന്ത്ര്യം പൂര്‍ണമായും ഉപയോഗപ്പെടുത്തുന്ന സിനിമയായിരിക്കുമത്” - മാധ്യമത്തിന് വേണ്ടി മനീഷ് നാരായണന് നല്‍കിയ അഭിമുഖത്തില്‍ ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.

അടുത്ത പേജില്‍ - ആന്‍റിക്രൈസ്റ്റിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :