'മൃഗയയിൽ എന്റെ പട്ടി അഭിനയിക്കുമെന്ന് മമ്മൂട്ടി പറഞ്ഞു' - വെളിപ്പെടുത്തലുമായി ജയറാം!

മൃഗയ ചിത്രീകരണത്തിന്റെ ആദ്യ ദിനം മമ്മൂട്ടി തിരികെ പോയതെന്തിന്?

aparna shaji| Last Modified വ്യാഴം, 13 ഒക്‌ടോബര്‍ 2016 (19:01 IST)
വൈശാഖ് ചിത്രം പുലിമുരുകൻ ബോക്സ് ഓഫീസിൽ യാത്ര തുടരുകയാണ്. വരയൻ പുലിയുമായിട്ടുള്ള മോഹൻലാലിന്റെ സംഘട്ടനമാണ് ചിത്രത്തിലെ പ്രധാന ആഘർഷണം. ഇതേ സംഭവം വർഷങ്ങൾക്ക് മുമ്പ് മെഗാസ്റ്റാർ മമ്മൂട്ടി ചെയ്തിട്ടുണ്ട്. 27 വർഷം മുമ്പ് എടുത്ത എന്ന ചിത്രം. അതിൽ കാട്ടിൽ നിന്നും നാട്ടിലേക്കിറങ്ങിയ പുലിയുമായി മമ്മൂട്ടി സംഘട്ടനം നടത്തുന്നുണ്ട്.

പുലിമുരുകൻ ഇറങ്ങിയതോടെ മൃഗയയുടെ ചിത്രീകരണത്തെ കുറിച്ചും വാർത്തകൾ വന്നു. പുലി ഒറിജിനൽ അല്ലെന്നും ഡമ്മി ആണെന്നും മമ്മൂട്ടി ഡ്യൂപ്പിനെ വെച്ചാണ് അഭിനയിച്ചതെന്നുമുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനിടയിൽ മമ്മൂട്ടി ഒറിജിനൽ പുലിയുമായിട്ടാണ് സംഘട്ടനം നടത്തിയതെന്ന് പറഞ്ഞ് സംവിധായകൻ ഐ വി ശശിയും രംഗത്തെത്തിയിരുന്നു. ഇതിന് പരിഹാസവുമായി ട്രോളർമാരും രംഗത്തെത്തി.

ഇതിനിടയിൽ, ഇതേ സംഭവവുമായി ബന്ധപ്പെട്ട് നടൻ ജയറാം നടത്തിയ പ്രസ്താവനയും വൈറലാകുകയാണ്. മമ്മൂട്ടി മൃഗയയിൽ ഏറ്റുമുട്ടിയത് ഒറിജിനൽ പുലിയോട് തന്നെയാണെന്ന് ജയറാം പറയുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. സംവിധായകന്‍ സിദ്ധിഖ് അവതാരകനായിരുന്ന ഒരു ചാനല്‍ പരിപാടിയിലാണ് ജയറാം മൃഗയയെ കുറിച്ച് പറഞ്ഞത്.

ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം സെറ്റിലെത്തിയ മമ്മൂട്ടി പുലിയെ കാണുന്നു. അനുസരണയുള്ള പുലിയാണെന്നും ഒന്നും ചെയ്യില്ലെന്നും അതിന്റെ പരിശീലകൻ പല പ്രാവശ്യം പറയുന്നുണ്ട്. റാണിയെന്നായിരുന്നു പുലിയുടെ പേര്. ഒന്നും ചെയ്യില്ലെന്ന് പരിശീലകൻ പറഞ്ഞപ്പോൾ ഒന്നു കാണിക്ക് എന്ന് മമ്മൂട്ടി പറഞ്ഞു. അതിനെ ഒന്ന് അഴിച്ച് വിട് എന്ന് പറഞ്ഞ് മമ്മൂട്ടി മാറി നിന്നു. എന്നാൽ, കൂട്ടിൽ നിന്നും ഇറങ്ങിയ പുലി അടുത്ത് കെട്ടിയിട്ടിരുന്ന ആടിനെ വകവരുത്തുകയായിരുന്നു. ഇത് കണ്ട മമ്മൂട്ടി താൻ ഈ പണിക്കില്ലെന്നും എന്റെ പട്ടി അഭിനയിക്കുമെന്നും പറഞ്ഞ് സ്ഥലം വിട്ടുവെന്നും ജയറാം തമാശ രൂപേണ പറഞ്ഞു.

മനുഷ്യരോട് നന്നായി മെരുങ്ങാത്ത പുലിയെ ആയിരുന്നു മൃഗയയില്‍ കൊണ്ടു വന്നതെന്ന് ഐവി ശശി പറഞ്ഞിരുന്നു. ഇതിനെ സ്ഥിരീകരിച്ചുള്ളതാണ് ജയറാം പറഞ്ഞ വാക്കുകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :