പ്രധാന താള്‍ > ആത്മീയം > മതം > വ്യക്തിത്വം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ശാരദാദേവി---ആത്മീയതയുടെ ധന്യത
1886-ല്‍ രാമകൃഷ്ണ പരമഹംസര്‍ മഹാസമാധിയാകും വരെ അദ്ദേഹത്തിന്‍റെ ഭാര്യയും ശിഷ്യയും വഴിക്കാട്ടിയും വിവേകാന്ദനെ പോലുള്ള ശിഷ്യഗണങ്ങള്‍ക്ക് അമ്മയും പരിചാരകയുമെല്ലാമായിരുന്നു ദേവി.

പതിനാലുകൊല്ലത്തെ കുടുംബജീവിതത്തിനിടയിലൊരിക്കലും കാമമെന്ന വികാരത്തിന് പരമഹംസരെ പ്രേരിപ്പിയ്ക്കുകയോ സ്വയം അതിലേയ്ക്ക് വീഴുകയോ ശാരദാദേവി ചെയ്തിട്ടില്ല. ഭര്‍ത്താവിനെ ശുശ്രൂഷിയ്ക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ മുഴുവന്‍.

പതിനാലു കൊല്ലത്തെ കുടുംബജീവിതത്തിനിടെ അളവറ്റ ജ്ഞാനവും അവര്‍ സമ്പാദിച്ചു. ആത്മീയമായ അറിവുകള്‍ ഭാര്യയ്ക്ക് പകര്‍ന്നുകൊടുക്കാന്‍ പരമഹംസരും സമയം കണ്ടെത്തിയിരുന്നു.

പരമഹംസര്‍ സമാധിയാകുമ്പോള്‍ 33 വയസുമാത്രമുണ്ടായിരുന്ന ദേവി പിന്നീട് നയിച്ചത് അത്മീയവും പരോപകാരപ്രധവുമായ ജീവിതമായിരുന്നു, ഇക്കാലയളവില്‍ പരമഹംസരുടെ ദര്‍ശനങ്ങള്‍ ലോകജനതയ്ക്കു മുന്നിലെത്തിയ്ക്കാന്‍ ദേവിയ്ക്കായി. ധാരാളം ശിഷ്യഗണങ്ങളും അവര്‍ക്കുണ്ടായി.
<< 1 | 2 | 3 
കൂടുതല്‍
വ്യാസനും മഹാഭാരതവും
ദത്താത്രേയന്‍റെ കഥ.
ജോന്‍ ഓഫ് ആര്‍ക് - ജ്വലിക്കുന്ന ഓര്‍മ്മ
ജിദ്ദു‌: ആത്മീയതയുടെ സൌരഭം
സ്വാമി സുകൃതീന്ദ്ര തീര്‍ഥയ്ക്ക് 83
ശ്രീബുദ്ധന്‍