സുഖമില്ലെന്ന് സുരേഷ്, കൂടുതല്‍ കളി വേണ്ടെന്ന് പൊലീസ്; നീക്കം ശക്തമാക്കി അന്വേഷണ സംഘം

  suresh kallada , kallada , kallada bus , police , കല്ലട , പൊലീസ് , മര്‍ദ്ദനം , കോടതി
കൊച്ചി| Last Modified വ്യാഴം, 25 ഏപ്രില്‍ 2019 (16:02 IST)
ബസിൽ യാത്രക്കാരെ മർദിച്ച സംഭവത്തിൽ ചോദ്യം ചെയ്യലിനായി ബസ് ഉടമ സുരേഷ് കല്ലട ഇന്നും ഹാജരാകില്ല. ആരോഗ്യ കാരണങ്ങൾ പറഞ്ഞാണു സുരേഷ് ഒഴിഞ്ഞുമാറിയത്. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പൊലീസ് അറിയിച്ചു.

ബുധനാഴ്‌ചഹാജരാകണമെന്നായിരുന്നു കൊച്ചി സിറ്റി പൊലീസ് കമ്മീഷ്‌ണര്‍ നല്‍കിയ നോട്ടില്‍ പറഞ്ഞിരുന്നത്. ആശുപത്രിയില്‍ ആണെന്നും ആരോഗ്യം ശരിയല്ലെന്നുമാരുന്നു സുരേഷ് പൊലീസിനെ അറിയിച്ചത്. തുടർന്ന് ഇന്ന് മരട് സിഐയുടെഓഫീസിൽഹാജരാകാൻ നിർദ്ദേശിച്ചെങ്കിലും സുഖമില്ലാത്തതിനാൽ ഹാജരാകാൻ കഴിയില്ലെന്നായിരുന്നു മറുപടി.

അന്വേഷണംതൃക്കാക്കരഎസിപിഏറ്റെടുത്തതിനാൽ സുരേഷ് ഹാജരാകുമെന്ന റിപ്പോര്‍ട്ടുകളും നിലനില്‍ക്കുന്നുണ്ട്. മൊഴിരേഖപ്പെടുത്തിയശേഷംസംഭവത്തിൽസുരേഷ് കല്ലടക്കുംപങ്കുണ്ടോഎന്ന് പരിശോധിക്കും. പങ്ക് വ്യക്തമായാൽനടപടിയുണ്ടാകും

ഇന്ന് കൂടി ഹാജരായില്ലെങ്കിൽ കൂടുതൽ നിയമ നടപടികളിലേക്ക് നീങ്ങാനാണ് പൊലീസിന്‍റെ ആലോചന. സഹകരിക്കാത്ത പക്ഷം സുരേഷിനെതിരെ കോടതിയെ സമീപിക്കാനാണ് തീരുമാനം. റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനുള്ള നടപടികളും പൊലീസ് തുടങ്ങി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :