‘ഇടയനോടൊപ്പം ഒരു ദിവസ’വും രാത്രിയിലെ പ്രത്യേക പ്രാര്‍ഥനയും വിനയായി; ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ കസ്റ്റഡിയിലെടുത്തേക്കും

‘ഇടയനോടൊപ്പം ഒരു ദിവസ’വും രാത്രിയിലെ പ്രത്യേക പ്രാര്‍ഥനയും വിനയായി; ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ കസ്റ്റഡിയിലെടുത്തേക്കും

   jalandhanr bishop , rape case , police ,  Franco Mulakkal , ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കല്‍ , ജലന്ധർ , കന്യാസ്‌ത്രീ , ഇടയനൊപ്പം , പീഡനം , വൈദികര്‍
ന്യൂഡല്‍ഹി| jibin| Last Modified ഞായര്‍, 12 ഓഗസ്റ്റ് 2018 (14:20 IST)
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കത്തോലിക്ക ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ കസ്‌റ്റഡിയിലെടുത്തേക്കും. ഇതിനായി നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ പൊലീസ് പഞ്ചാബ് പൊലീസിന്റെ സഹായം തേടും.

ബിഷപ്പ് കന്യാസ്‌ത്രീകളോട് മോശമായി പെരുമാറിയിരുന്നുവെന്നും പ്രാര്‍ഥനയുടെ പേരില്‍ നടന്ന പരിപാടിക്കിടെയാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടായതെന്നും വൈദികര്‍ മൊഴി നല്‍കിയതോടെയാണ് പൊലീസ് നീക്കം ശക്തമാക്കിയത്.

ഇടയനൊപ്പം ഒരു ദിവസമെന്ന പ്രാര്‍ത്ഥനാ യോഗത്തെ സംബന്ധിച്ച് വൈദികരില്‍ നിന്ന് കിട്ടിയ നിര്‍ണായക മൊഴിയാണ് അറസ്റ്റ് അനിവാര്യമാക്കുന്നത്. മോശം അനുഭവം നേരിടേണ്ടി വന്നതായി കന്യാസ്‌ത്രീകള്‍ പരാതിപ്പെട്ടിരുന്നുവെന്നും വൈദികര്‍ മൊഴി നല്‍കിയിട്ടുണ്ട്.

പുറത്തുവന്ന വൈദികരുടെ മൊഴി:-

'ഇടയനോടൊപ്പം ഒരു ദിവസം' എന്ന മാസം തോറുമുള്ള പ്രാര്‍ത്ഥനാ പരിപാടിയ്‌ക്കിടെയാണ് ബിഷപ്പ് കന്യാസ്‌ത്രീകളോട് മോശമായി പെരുമാറിയിരുന്നത്. പ്രാര്‍ഥനാ യോഗം നടക്കുന്നതിനിടെ രാത്രിയില്‍ ബിഷപ്പ് മുറിയിലേക്ക് വിളിപ്പിച്ചിരുന്നു. ഓരോരുത്തരെയും പല സമയങ്ങളിലായിട്ടാണ് വിളിപ്പിച്ചിരുന്നത്.


ബിഷപ്പില്‍ നിന്നും മോശം പെരുമാറ്റം രൂക്ഷമായതോടെ കന്യാസ്‌ത്രീകള്‍ പരാതിപ്പെട്ടു. ഇതോടെ ഇടയനൊപ്പം ഒരു ദിവസം എന്ന പ്രത്യേക പ്രാര്‍ഥന പരിപാടി അവസാനിപ്പിക്കേണ്ടി വന്നുവെന്നും നാല് വൈദികള്‍ പൊലീസിന് മൊഴി നല്‍കി. മദർ സുപ്പീരിയറും ഇക്കാര്യം അന്വേഷണ സംഘത്തോട് സ്ഥിരീകരിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :