ബന്ധുവിന്റെ വീട്ടിലേക്കെന്ന് പറഞ്ഞിറങ്ങി, ഓട്ടോ പിടിച്ച് ടൌണിലിറങ്ങിയ ശേഷം കാണാതായി; കോളെജ് വിദ്യാര്‍ത്ഥിനിയെ നാലു ദിവസമായി കാണാനില്ല

ജെസ്‌നയെ കാണാതായിട്ട് ഇന്നേക്ക് അഞ്ച് ദിവസം!

അപര്‍ണ| Last Modified ചൊവ്വ, 27 മാര്‍ച്ച് 2018 (10:45 IST)
കോളേജ് വിദ്യാര്‍ത്ഥിനിയെ നാലു ദിവസമായി കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍. മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജയിംസി(20)നെയാണ് കഴിഞ്ഞ 22 മുതല്‍ കാണാതായത്. ബന്ധുവിന്റെ വീട്ടിലേക്കെന്ന് പറഞ്ഞിറങ്ങിയ ജെ‌സ്‌ന തിരിച്ചെത്താതായതോടെയാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.

ജെ‌സ്‌നയെ കാണാതായതിന്റെ അന്ന് തന്നെ ബന്ധുക്കള്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം ശക്തമാണെങ്കിലും പെണ്‍കുട്ടിയെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. സഹോദരങ്ങള്‍ കോളെജില്‍ പോയ ദിവസം രാവിലെ ബന്ധുവിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു ജെസ്‌ന. ഓട്ടോ പിടിച്ച് ജെസ്‌ന ടൌണില്‍ വന്നിറങ്ങുന്നവത് കണ്ടവരുണ്ട്. എന്നാല്‍, പിന്നീട് പെണ്‍കുട്ടി എങ്ങോട്ട് പോയെന്ന് ആര്‍ക്കുമറിയില്ല.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയാണ് ജെസ്‌ന. ഒരുപാട് സൌഹ്രദങ്ങള്‍ ഒന്നും ഉള്ള കൂട്ടത്തില്‍ അല്ല. മൊബൈല്‍ ഫോണ്‍ കോള്‍ലിസ്റ്റ് പരിശോധിച്ചിട്ട് അസ്വാഭാവികത കണ്ടെത്താനായില്ല. ജെസ്‌ന ഉപയോഗിച്ചിരുന്ന ഫോണും ശാസ്ത്രീയമായി പരിശോധിച്ചു. ജസ്‌നയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയിരിക്കാനാണ് സാധ്യതയെന്നു പിതാവും സഹോദരനും പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :