ബലാത്സംഗ ആരോപണം സത്യമോ ?; യുവതിയുടെ സന്ദേശങ്ങള്‍ പുറത്തുവിട്ട് നെയ്‌മര്‍ - അന്വേഷണവുമായി പൊലീസ്

 neymar , footballer , rape allegations , നെയ്മർ , ബ്രസീല്‍ , പൊലീസ് , ബലാത്സംഗം
പാരിസ്| Last Updated: തിങ്കള്‍, 3 ജൂണ്‍ 2019 (14:33 IST)
പാരിസിലെ ഹോട്ടലിൽ വച്ചു ലൈംഗികമായി പീഡിപ്പിച്ചെന്ന ബ്രസീലിയൻ യുവതിയുടെ വെളിപ്പെടുത്തല്‍ നിഷേധിച്ച് ബ്രസീൽ ഫുട്ബോൾ താരം നെയ്മർ.

യുവതിക്കൊപ്പമുള്ള ദൃശ്യങ്ങളും ചിത്രങ്ങളും അടങ്ങിയ തെളിവുകളുമായിട്ടാണ് നെയ്‌മര്‍ രംഗത്തുവന്നത്. ഞാൻ മാനഭംഗ ആരോപണ വിധേയനായി. ഇതൊരു ഭയങ്കര സംഭവമാണ്’ എന്നു തുടങ്ങുന്ന ഏഴു മിനിറ്റ് വിഡിയോയാണ് ഫ്രഞ്ച് ക്ലബ് പിഎസ്ജി താരമായ പങ്കുവച്ചത്.

മേയ് 15-നായിരുന്നു കേസിനാസ്പദമായ സംഭവം. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ പാരീസില്‍ വിളിച്ചുവരുത്തി ഹോട്ടലില്‍വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് നെയ്‌മറിനെതിരായ കേസ്.

“നെയ്മറിന്റെ ക്ഷണപ്രകാരം പാരീസിലെത്തിയ താന്‍ ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു. ഇവിടെക്ക് നെയ്മർ വരുമ്പോൾ അദ്ദേഹം നന്നായി മദ്യപിച്ചിരുന്നു. റൂമില്‍ വെച്ച് അദ്ദേഹം തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു“- എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

പീഡനത്തിന് ശേഷം ബ്രസീലിലേക്കു തന്നെ മടങ്ങിയ താൻ മാനസികമായി ആകെ തകർന്നിരുന്നു. ഇതിനാലാ‍ണ് പരാതി നൽകാൻ വൈകിയതെന്നും യുവതി പറഞ്ഞു.പരാതിക്കാരിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുമെന്ന് സാവോ പോളോ പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :