വീണ്ടും ദുരഭിമാനക്കൊല; നവദമ്പതികളെ കൈകാലുകള്‍ കെട്ടി വെള്ളച്ചാട്ടത്തിലെറിഞ്ഞു കൊന്നു

വീണ്ടും ദുരഭിമാനക്കൊല; നവദമ്പതികളെ കൈകാലുകള്‍ കെട്ടി വെള്ളച്ചാട്ടത്തിലെറിഞ്ഞു കൊന്നു

 honor killing , police , death , kill , tamilnadu , പൊലീസ് , ദുരഭിമാനക്കൊല , സ്വാതി , നന്ദിഷ് , കൊലപാതകം
ബംഗളൂരു| jibin| Last Updated: ശനി, 17 നവം‌ബര്‍ 2018 (15:25 IST)
രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല. തമിഴ്‌നാട് കൃഷ്‌ണഗിരി സ്വദേശികളായ നവദമ്പതികളുടെ മൃതദേഹം കര്‍ണാടകയിലെ ശിവനസമുദ്ര വെള്ളച്ചാട്ടത്തില്‍ കണ്ടെത്തി. നന്ദിഷ്, സ്വാതി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ശ്രീനിവാസയെ മാണ്ഡ്യ പൊലീസ് അറസ്റ്റ് ചെയ്തു.

അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് നന്ദിഷിന്റ മൃതദേഹം വെള്ളച്ചാട്ടത്തില്‍ നിന്നു ലഭിച്ചത്. തുടര്‍ന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം സ്വാതിയുടെ മൃതദേഹവും കണ്ടെത്തിയതോടെയാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.

ദളിത് സമുദായത്തില്‍ പെട്ട നന്ദിഷും ഹിന്ദു സമുദായത്തില്‍ പെട്ട സ്വാതിയും മൂന്ന് മാസം മുമ്പാണ് രഹസ്യമായി വിവാഹിതരയാത്. വീട്ടുകാരില്‍ നിന്നും ഭീഷണി നേരിടുന്നതിനാല്‍ ഇവര്‍ കര്‍ണാടകയിലെത്തി ഒളിച്ചു താമസിച്ച് വരികയായിരുന്നു.

നന്ദിഷും സ്വാദിയും കര്‍ണാടകത്തില്‍ ഉണ്ടെന്ന് അയല്‍വാസിയായ സ്‌ത്രീ ശ്രീനിവാസയെ അറിയിച്ചതോടെയാണ് ഇരുവരെയും കൊലപ്പെടുത്താന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്.

ദമ്പതികള്‍ താമസിക്കുന്ന സ്ഥലത്ത് എത്തിയ സ്വാതിയുടെ ബന്ധുക്കള്‍ നാട്ടിലേക്ക് പോകാമെന്ന് പറഞ്ഞ് ഇരുവരെയും കാറില്‍ കയറ്റി കൊണ്ടു പോകുകയും യാത്രയ്‌ക്കിടെ കൈയ്യും കാലും ബന്ധിച്ച് വെള്ളച്ചാട്ടത്തിലേക്ക് തള്ളിയിടുകയുമാ‍യിരുന്നു.

ദമ്പതികളെ അനുനയത്തില്‍ വിളിച്ചു കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :