ജയിലില്‍ സല്‍മാന്റെ അയല്‍‌വാസി 16കാരിയെ ബലാത്സംഗം ചെയ്ത ആസറാം ബാപ്പു

ജയിലില്‍ സല്‍മാന്റെ അയല്‍‌വാസി 16കാരിയെ ബലാത്സംഗം ചെയ്ത ആസറാം ബാപ്പു

 Salman khan case , Salman khan , Salman , Jodhpur Court , Jodhpur jail , asaram bapu , സല്‍മാന്‍ ഖാന്‍ , ആസറാം ബാപ്പു , ജോധ്പുര്‍ , ബലാത്സംഗ കേസ് , സെയ്ഫ് അലി ഖാന്‍, തബു, സോണാലി ബിന്ദ്ര, നീലം കോത്താരി
ജോധ്പുര്‍| jibin| Last Modified വെള്ളി, 6 ഏപ്രില്‍ 2018 (09:55 IST)
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്റെ ജയിലിലെ അയല്‍വാസി വിവാദ ആള്‍ദൈവവും ബലാത്സംഗ കേസിലെ വിചാരണ തടവുകാരനുമായ ആസറാം ബാപ്പു. ജോധ്പുര്‍ സെന്‍ട്രല്‍ ജയിലിലെ രണ്ടാം നമ്പറിലെ അതീവ സുരക്ഷാവാര്‍ഡിലാണ് ഇരുവരെയും പാര്‍പ്പിച്ചിരിക്കുന്നത്.

രണ്ടു പേര്‍ക്ക് മാത്രമാണ് ഈ സുരക്ഷാവാര്‍ഡില്‍ സെല്ലുകള്‍ ഉള്ളത്. ഇവിടെ കഴിയുന്നവര്‍ക്ക് മറ്റു തടവുകാരുമായി ഒരു ബന്ധവും സ്ഥാപിക്കാന്‍ കഴിയില്ല. മേലുദ്യോഗസ്ഥരുടെ പ്രത്യേക ശ്രദ്ധയുള്ള കനത്ത സുരക്ഷയുള്ള ഭാഗമാണ് ഇവിടം.

16 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 2013 ഓഗസ്റ്റ് മൂന്നിനാണ് ആസറാം ബാപ്പു ഇവിടെ എത്തിയത്.

അതേസമയം, എല്ലാ തടവുകാര്‍ക്കും ലഭിക്കുന്ന പരിഗണ മാത്രമാണ് സല്‍മാനും ജയിലില്‍ ഉള്ളതെന്ന് ജയില്‍ സൂപ്രണ്ട് വിക്രം സിങ് പറഞ്ഞു. ചൂട് ശക്തമായതിനാല്‍ അദ്ദേഹത്തിന് ഒരു ഫാന്‍ നല്‍കിയിട്ടുണ്ട്. തറയില്‍ കിടന്നാണ് ഉറക്കമെന്നും സൂപ്രണ്ട് വ്യക്തമാക്കി.

സല്‍മാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി അഞ്ച് വര്‍ഷം തടവും ആയിരം രൂപ പിഴയുമാണ് അദ്ദേഹത്തിന് വിധിച്ചത്. താരത്തിനൊപ്പം കുറ്റകൃത്യം നടക്കുന്ന സമയത്ത് വാഹനത്തിലുണ്ടായിരുന്ന സെയ്ഫ് അലി ഖാന്‍, തബു, സോണാലി ബിന്ദ്ര, നീലം കോത്താരി എന്നിവരെ കോടതി വെറുതെവിട്ടിരുന്നു.

വന്യജീവി സംരക്ഷ നിയമത്തിലെ സെക്ഷന്‍ 51 പ്രകാരം, അനധികൃതമായി സംരക്ഷിത വനമേഖലയില്‍ കടന്നു, വംശനാശ ഭീഷണി നേരിടുന്ന മൃഗത്തെ വേട്ടയാടി കൊന്നു, ലൈസന്‍സ് ഇല്ലാതെ ആയുധം കൈവശം വച്ചു എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് സല്‍‌മാനെതിരെ കുറ്റം.

1998 ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ ജോധ്പൂരിലെ കൺകാണി വില്ലേജിൽ രണ്ടു കൃഷ്ണമൃഗങ്ങളെ സൽമാൻ ഖാൻ വേട്ടയാടി കൊലപ്പെടുത്തിയെന്നാണു കേസ്. ഹം സാത് സാത് ഹേ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനാണു സൽമാൻ ജോധ്പുരിലെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :