പണ്ഡിറ്റ് കറുപ്പന്‍: ദളിതകവിതയുടെ ശംഖൊലി

പീസിയന്‍

WEBDUNIA|

അധസ്ഥിതരുടെ നായകന്‍ അധ്യാപകന്‍, സമൂഹിക പരിഷ്കര്‍ത്താവ് കവി പുലയ മഹാസഭയുടെ സ്ഥാപകന്‍ എന്നീ നിലകളിലെല്ലാം എന്നും ഓര്‍മ്മിക്കപ്പെടുന്ന വ്യക്തിയാണ് പണ്ഡിറ്റ് കറുപ്പന്‍.

പതിതരുടെ ജിഹ്വ എന്നദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നു

വരേണ്യന്‍ വിരാജിച്ചിരുന്ന കാവ്യലോകത്ത് അധഃസ്ഥിത ജനതയുടെ സ്വരമുയര്‍ത്തിയ കെ.പി.കറുപ്പന്‍ മലയാളത്തിലെ ദളിതകവിയുടെ പ്രാരംഭകരിലൊരാളാണ്.

തന്‍റെ കാലഘട്ടത്തിലെ സാമൂഹ്യ വ്യവസ്ഥയില്‍ അധഃസ്ഥിതജാതികള്‍ അനുഭവിച്ച പീഡിതാവസ്ഥയ്ക്കെതിരെയുള്ള കാവ്യപ്രതികരണം കൂടിയായിരുന്നു കറുപ്പന്‍റെ രചനകള്‍.

1885 മെയ് 24 ന് കൊച്ചി രാജ്യത്തെ ചേരാനല്ലൂരിലെ അരയ(വാല) കുടുംബത്തിലായിരുന്നു ജനനം .

വിഷവൈദ്യവും ആ കുടുംബത്തിന് പൈതൃകമായി ഉണ്ടായിരുന്നു.കണ്ടത്തിപറമ്പ് അയ്യനും കൊച്ചു പെണ്ണുമായിരുന്നു മാതാപിതാക്കള്‍.1938 മാര്‍ച്ച് 24 നാണ് ആ മഹാജീവിതം അവസാനിച്ചത്.

ചെറായിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പഠിക്കാനായി കൊടുങ്ങല്ലൂര്‍ക്ക് പോയതാണ് കറുപ്പന്‍റെ ജ ീവിതത്തില്‍ വഴിത്തിരിവായത്

.അവിടെ വച്ച് കവിതയെഴുത്തും കവിതയില്‍ കത്തെഴുതലും ശീലിച്ചു. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനെ പോലുള്ളവരുടെ പ്രശംസക്ക് പാത്രമായി

ഒരിക്കല്‍ തിരുവഞ്ചിക്കുളത്തെത്തിയ രാജ ാവിന് കറുപ്പന്‍ മംഗളശ്ളോകമെഴുതി സമര്‍പ്പിച്ചു. അതില്‍ പ്രീതനായ രാജ ാവ് എറണാകുളം മഹാരാജ ാസ് കോളജ ില്‍ സംസ്കൃതപണ്ഡിതന്‍ രാമ പിഷാരടിയുടെ കീഴില്‍ സംസ്കൃതം പഠിക്കാനയച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :